
കണ്ണൂർ അഞ്ചക്കണ്ടി ദന്തൽ കോളെജിൽ ജാതി അധിക്ഷേപത്തിന് പിന്നാലെ ആത്മഹത്യ ചെയ്ത ഒന്നാം വർഷ വിദ്യാർഥി നിതിൻ രാജിൻ്റെ ഓഡിയോ സന്ദേശം പുറത്ത്. എന്ത് വന്നാലും ഡോക്ടറായിട്ടേ പുറത്തിറങ്ങൂ എന്നും ആരൊക്കെ തടസ്സം നിന്നാലും പഠിച്ച് മുന്നോട്ട് പോകുമെന്ന് സുഹൃത്തിനയച്ച ഓഡിയോ സന്ദേശമാണ് പുറത്തുവന്നത്.
പഠിത്തം ഡ്രോപ്പ് ആക്കുമോയെന്ന് ചോദിച്ചാൽ തനിക്ക് ഉറപ്പൊന്നുമില്ലെന്ന് സന്ദേശത്തിൽ പറയുന്നു. ആര് എന്ത് പറഞ്ഞാലും കുഴപ്പവുമില്ല. പഠിച്ച് ഗ്രാജുവേറ്റാകണം. ഡോക്ടറായി ഇറങ്ങണം. അതിപ്പോ ഇനി ആരൊക്കെ തളർത്താൻ ഉണ്ടായിരുന്നാലും പഠിച്ച് നേടിയെടുത്തിരിക്കുമെന്ന് നിതിൻ പറയുന്നു.
ALSO READ: വനിതാ സംവരണ ബില്ലിനൊപ്പം മണ്ഡല പുനർനിർണയ ബില്ലും നടപ്പാക്കാൻ മോദി സർക്കാർ; പാർലമെൻ്റിൽ പ്രതിഷേധം ഉയർത്താൻ പ്രതിപക്ഷം
ഡിഎയുടെ എക്സാം കഴിഞ്ഞ സമയത്ത് വന്ന സാർ തന്നെ വളരെയധികം സപ്പോർട്ട് ചെയ്തെന്ന് നിതിൻ പറയുന്നു. ഒന്നു കൊണ്ട് പേടിക്കണ്ടെന്നും മെന്റലി തളർത്തുന്ന എന്ത് കാര്യമുണ്ടെങ്കിലും അപ്പോൾ തന്നെ വന്ന് റിപ്പോർട്ട് ചെയ്താല്‍ മതിയെന്നും പറഞ്ഞുവെന്ന് നിതിൻ പറയുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

