ഇന്ത്യൻ കമ്യൂണിറ്റി വെൽ ഫെയർ ഫണ്ടിൽ 571 കോടി അവശേഷിക്കുമ്പോഴും പ്രവാസികൾക്ക് ഗുണം ലഭിക്കുന്നില്ലെന്ന് എഎം ആരിഫ് എംപി

പ്രവാസി ക്ഷേമത്തിനായുള്ള ഇന്ത്യൻ കമ്മ്യൂണിറ്റി വെൽ ഫെയർ ഫണ്ടിൽ 571. 75 കോടി രൂപ ബാക്കിയുള്ളപ്പോഴും പ്രവാസികൾ അതിന്റെ പ്രയോജനം ലഭിക്കാതെ പോകുന്നെന്ന് കേന്ദ്രത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഇതു സംബന്ധിച്ച എഎം ആരിഫ് എംപിയുടെ ചോദ്യത്തിനു മറുപടിയായി 130 രാജ്യങ്ങളിലെ എംബസികളിലും ഹൈക്കമ്മീഷനുകളിലുമായാണ്‌ 2023 ജൂൺ 30ന്‌ ഇത്രയും തുക അവശേഷിക്കുന്നതെന്ന് കേന്ദ്ര വിദേശകര്യ സഹമന്ത്രി വി മുരളീധരൻ ലോക് സഭയിൽ വ്യക്തമാക്കി. ഏറ്റവും കൂടുതൽ ഫണ്ട് ബാക്കിയുള്ള എംബസികളിൽ മൂന്നും അഞ്ചും സ്ഥാനത്തുള്ള യു.എ.ഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിൽ യഥാക്രമം 38. 96, 34.67 കോടി രൂപ ബാക്കിയുള്ളപ്പോഴും 2019 മുതൽ 2023 വരെ കേവലം 16.03, 10.15 ലക്ഷം വീതം മാത്രമാണ്‌ കേസുകളിൽപ്പെട്ട പ്രവാസികൾക്ക് നിയമസഹായം നൽകാനായി ചെലവഴിച്ചിട്ടുള്ളൂ എന്നും ഈ കണക്കുകൾ വ്യക്തമാക്കുന്നു.

also read:ഇന്ത്യൻ പൗരത്വം തേടി പ്രസിഡന്റ് ദ്രൗപതി മുർമുവിന് ഹർജി സമർപ്പിച്ച് പബ്‌ജി വഴി പരിചയപ്പെട്ട കാമുകന് വേണ്ടി ഇന്ത്യയിലെത്തിയ പാക് യുവതി
ഈ രാജ്യങ്ങളിൽ നിന്നും മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ഇതേകാലയളവിൽ യഥാക്രമം 3.96, 4.94 കോടി രൂപയും ചെലവഴിച്ചുണ്ടെന്ന് മന്ത്രി മറുപടി നൽകി. ഇത്രയധികം തുക ബാക്കിയുള്ളപ്പോഴും ആവശ്യത്തിന്‌ നിയമസഹായവും മരണാനന്തരസഹായവും ലഭ്യമാകാതെ ഗൾഫ് രാജ്യങ്ങളിൽ അടക്കമുള്ള പ്രവാസി സഹോദരങ്ങൾ കഷ്ടപ്പെടുന്നത് ഖേദകരമാണെന്ന് എഎം ആരിഫ് എംപി കുറ്റപ്പെടുത്തി.

also read:മണിപ്പൂരിൽ നടക്കുന്ന അക്രമ സംഭവങ്ങളിൽ പൊലീസിന്റെ നിഷ്ക്രിയത്വത്തെ വിമർശിച്ച് സുപ്രീം കോടതി ബാർ അസോസിയേഷൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News