
ഉദ്യം രജിസ്ട്രേഷനിൽ കേരളത്തിലെ എം.എസ്.എം.ഇ സംരംഭങ്ങളുടെ എണ്ണം 15 ലക്ഷം കവിഞ്ഞ സന്തോഷം പങ്കുവെച്ച് വ്യവസായ മന്ത്രി പി രാജീവ്. ഫേസ്ബുക്ക് കുറുപ്പിലൂടെയാണ് അതിവേഗത്തിൽ കേരളത്തിലെ എം എസ് എം ഇ മേഖല വളരുകയാണെന്ന കണക്കുകൾ മന്ത്രി പി രാജീവ് പങ്കുവെച്ചത്. കുറുപ്പിന്റെ പൂർണരൂപം.
ഉദ്യം രജിസ്ട്രേഷനിൽ കേരളത്തിലെ എം.എസ്.എം.ഇ സംരംഭങ്ങളുടെ എണ്ണം 15 ലക്ഷം കവിഞ്ഞ സന്തോഷം നിങ്ങളുമായി പങ്കുവെക്കുകയാണ്. 2021ൽ കേരളത്തിൽ 85,000 എം.എസ്.എം.ഇ കൾ മാത്രം ഉദ്യം രജിസ്റ്റർ ചെയ്തിരുന്നിടത്താണ് ഇപ്പോൾ 15 ലക്ഷത്തിലധികം സംരംഭങ്ങൾ കേരളത്തിൽ ആരംഭിച്ചിരിക്കുന്നത്.
Also Read: ഓപ്പറേഷന്‍ ഡി-ഹണ്ട്: 167 പേരെ അറസ്റ്റ് ചെയ്തു; എംഡിഎംഎയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു
2021 മുതൽ യൂണിയൻ ഗവണ്മെന് ട്രേഡ് നെയും MSME ആയി കണക്കാക്കുന്നുണ്ട്. ഇത് ഉൾപ്പെടയുള്ള മാനദണ്ഡമനുസരിച്ചാണ് സംരംഭങ്ങൾ ഉദ്യം രജിസ്ട്രേഷനിൽ രജിസ്റ്റർ ചെയ്യുന്നത്. 2022-23 വർഷം ആരംഭിച്ച സംരംഭക വർഷം വലിയ വിജയം കൈവരിച്ച ഘട്ടത്തിൽ ചിലർ ഉദ്യം രജിസ്ട്രേഷനിൽ രജിസ്റ്റർ ചെയ്യുന്ന എല്ലാവരെയും സംരംഭക വർഷം പദ്ധതിയിൽ ചേർക്കുകയാണെന്ന് ആരോപണം ഉന്നയിച്ചിരുന്നു. അങ്ങനെ ചേർത്തിരുന്നെങ്കിൽ 14 ലക്ഷം എം.എസ്.എം.ഇകൾ സംരംഭക വർഷം പദ്ധതിയുടെ പേരിൽ ചേർക്കാൻ സാധിക്കുമായിരുന്നുവെന്ന് ഇപ്പോഴെങ്കിലും ആ കൂട്ടർക്ക് മനസിലായിക്കാണും.
സംരംഭകവർഷത്തിലൂടെ അല്ലാതെയും കേരളത്തിൽ കഴിഞ്ഞ നാല് വർഷത്തിനിടെ സംരംഭങ്ങൾ ആരംഭിച്ചു എന്നാണീ കണക്കുകൾ സൂചിപ്പിക്കുന്നത്. അതിവേഗത്തിൽ കേരളത്തിലെ എം എസ് എം ഇ മേഖല വളരുകയാണെന്ന് ഈ കണക്കുകൾ വ്യക്തമാക്കുകയാണ്. ലോകബാങ്ക് ഉൾപ്പെടെ കേരളത്തിന്റെ എം എസ് എം ഇ മേഖലയിലെ മുന്നേറ്റം ശ്രദ്ധിക്കുന്നുണ്ട്. വരും വർഷങ്ങളിൽ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് കൂടുതൽ മുതൽക്കൂട്ടാകും നമ്മുടെ എം എസ് എം ഇ ആവാസവ്യവസ്ഥ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here