അന്താഷ്ട്ര വിപണിയിൽ എണ്ണ വിലയില്‍ വന്‍ ഇടിവ്; ഇന്ത്യക്കാർക്ക് ഇളവ് നൽകാതെ കേന്ദ്രം

oil-price-crude

ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവിലയില്‍ വന്‍ ഇടിവ്. കഴിഞ്ഞ മൂന്നര വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയിലാണ് എണ്ണ വ്യാപാരം നടക്കുന്നത്. എന്നാൽ ഇതിന്റെ പ്രയോജനം ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് നൽകാൻ കേന്ദ്ര സർക്കാർ തയ്യാറാകുന്നില്ല. എണ്ണക്കമ്പനികളുടെ ലാഭം കുന്നുകൂടാൻ അനുവദിക്കുകയാണ്.

അന്താരാഷ്ട്ര ബെഞ്ച്മാർക്കായ ബ്രെന്റ് ക്രൂഡ് വില ബാരലിന് 60 ഡോളറിൽ താഴെയെത്തി. കൊവിഡ് കാലത്തിന് ശേഷമാണ് ഈ രീതിയിൽ എണ്ണ വിലിയിടിവ് സംഭവിക്കുന്നത്. കഴിഞ്ഞ ദിവസം 58.88 ഡോളർ വരെ ഇടിഞ്ഞിരുന്നു. ഡബ്ല്യു ടി ഐ ക്രൂഡ് വില ബാരലിന് 55.84 ഡോളർ വരെയെത്തിയിരുന്നു.

Read Also: സ്വര്‍ണത്തിലും പൂരാവേശം; കൊട്ടിക്കയറി പവന്‍ വില, ഒറ്റയടിക്ക് വർധിച്ചത് രണ്ടായിരത്തിലേറെ രൂപ

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തുടക്കമിട്ട ആഗോള വ്യാപാര യുദ്ധം കാരണം ഇന്ധനത്തിന്റെ ആവശ്യകത കുറയുമെന്നുള്ള വിലയിരുത്തൽ കാരണമാണ് എണ്ണ വില താഴുന്നത്. ഈ മാസം മാത്രം ബ്രെന്റ് ക്രൂഡ് വിലയില്‍ 15 ശതമാനത്തിലേറെ ഇടിവ് സംഭവിച്ചു. ആഗോള വിപണി വില കുറഞ്ഞെങ്കിലും കേന്ദ്രം തീരുവ കൂട്ടിയതിനെ തുടര്‍ന്ന് ആഭ്യന്തര വിപണിയില്‍ പെട്രോള്‍, ഡീസല്‍ വില കുറഞ്ഞിരുന്നില്ല. കഴിഞ്ഞ മാസം രണ്ട് രൂപ വീതമാണ് പെട്രോളിനും ഡീസലിനും കേന്ദ്രം തീരുവ കൂട്ടിയത്. ഇതുകാരണം ആഭ്യന്തര വിപണിയിൽ ഇന്ധനവില കൂടിയില്ലെങ്കിലും അന്താരാഷ്ട്ര വിപണിയിൽ കുറഞ്ഞതിന്റെ പ്രയോജനം ഇന്ത്യക്കാർക്ക് ലഭിക്കാതെ പോയി. ഇതോടെ ഒരു ലിറ്റർ പെട്രോളിന് കേന്ദ്രം ഈടാക്കുന്ന എക്സൈസ് തീരുവ 13 രൂപയായി. ഡീസലിന്റെ തീരുവ 10 രൂപയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News