
വിവാഹ തട്ടിപ്പിൽ 11.45 ലക്ഷം രൂപ നഷ്ടപ്പെട്ടതായി 85കാരൻ. പൂനെ ബിംബെവാഡി സ്വദേശിയാണ് മാട്രിമോണിയല്‍ സൈറ്റ് വഴി തട്ടിപ്പിന് ഇരയായത്. പ്രാദേശിക പത്രത്തില്‍ കണ്ട പരസ്യത്തില്‍ ആകൃഷ്ടനായാണ് ഇയാള്‍ പങ്കാളിക്കായി അന്വേഷണം ആരംഭിച്ചത്. ഈ വർഷം ഏപ്രിൽ 18 നും ജൂൺ 6 നും ഇടയിലാണ് സംഭവം നടന്നത്. പ്രാദേശിക പത്രത്തില്‍ കണ്ട പരസ്യത്തില്‍ ആകൃഷ്ടനായാണ് ഇയാള്‍ പങ്കാളിക്കായി അന്വേഷണം ആരംഭിച്ചത്.
ബിബ്‌വേവാഡിയിലെ ഒരു ബംഗ്ലാവിലാണ് വൃദ്ധനായ മനുഷ്യൻ മകനും മരുമകൾക്കുമൊപ്പം താമസിക്കുന്നത്. ഭാര്യ 11 വർഷം മുമ്പ് മരിച്ചുവെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഏകാന്തതയിൽ മടുത്ത അദ്ദേഹം വീണ്ടും വിവാഹം കഴിച്ച് പുതിയൊരു ജീവിതം ആരംഭിക്കാൻ തീരുമാനിച്ചു.
ALSO READ: മോളിവുഡിൽ ആറാടി ഗോൾഫ് ജിടിഐ; ഫഹദ് ഫാസിലിന്റെ ഗ്യാരേജും ഇനി അവൻ ഭരിക്കും
വിവാഹ പരസ്യങ്ങൾക്കായി തിരയാൻ തുടങ്ങിയ അയാൾ ഒരു പ്രാദേശിക ദിനപത്രത്തിൽ ഒരു സ്ത്രീയുടെ വിവാഹാഭ്യർത്ഥന കണ്ടു. പരസ്യത്തിൽ നൽകിയിരിക്കുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുകയും രജിസ്ട്രേഷൻ ചാർജുകൾ അടച്ച ശേഷം വിളിച്ചയാളിൽ നിന്ന് വിവാഹാഭ്യർത്ഥനയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു.
രജിസ്‌ട്രേഷന് ശേഷം പെണ്‍കുട്ടിയുടെ വിവരങ്ങള്‍ കൈമാറി. തുടര്‍ന്ന് അദ്ദേഹം പെണ്‍കുട്ടിയെ ഫോണില്‍ ബന്ധപ്പെടുകയും വളരെ പെട്ടെന്ന് തന്നെ യുവതി വയോധികന്റെ വിശ്വാസം നേടിയെടുക്കുകയും ചെയ്തു. പലപ്പോഴായി ഇയാളില്‍ നിന്ന് യുവതി പണം വാങ്ങി. സാമ്പത്തികമായി പിന്നിലാണെന്ന യുവതിയുടെ വാദത്തില്‍ വിശ്വസിച്ചാണ് പണം നല്‍കിയത്.
വിവാഹത്തെക്കുറിച്ച് ചോദിക്കുമ്പോള്‍ യുവതി പലപ്പോഴായി ഒഴിഞ്ഞ് മാറുന്ന സാഹചര്യം ഉണ്ടായി. പിന്നീട് യുവതി കൂടുതല്‍ പണം ആവശ്യപ്പെടാന്‍ തുടങ്ങിയതോടെ സംശയം തോന്നിയ ഇയാള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഏപ്രില്‍ 18നും ജൂണ്‍ 6നും ഇടയിലാണ് സംഭവം നടന്നത്.
ഭാരതീയ ന്യായ സംഹിത ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 319(2), 318(4), ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഐടി) ആക്ട് എന്നിവ പ്രകാരം യുവതിക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഭാര്യ മരിച്ചതിനെത്തുടര്‍ന്ന് പതിനൊന്ന് വര്‍ഷത്തോളമായി ഒറ്റക്ക് താമസിക്കുകയാണ് ഇയാള്‍.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here