
സുൽത്താനേറ്റ് ഓഫ് ഒമാനെ ലക്ഷ്യമിട്ട് അടുത്തിടെയുണ്ടായ വഞ്ചനാപരവും ഭീരുത്വപരവുമായ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ലെന്ന് ഒമാൻ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.
Also read: ലോകത്തിന് മാതൃകയായി കേരളം; വർഗീയതയുടെ മൊത്തക്കച്ചവടക്കാരായി യുഡിഎഫ് മാറുന്നു: എ. വിജയരാഘവൻ
സംഭവത്തിന് പിന്നിലെ യഥാർത്ഥ ഉറവിടത്തെക്കുറിച്ചും ലക്ഷ്യങ്ങളെക്കുറിച്ചും ബന്ധപ്പെട്ട അധികൃതർ അന്വേഷണം നടത്തിവരികയാണെന്ന് മന്ത്രാലയം അറിയിച്ചു. മേഖലയിൽ നിലനിൽക്കുന്ന യുദ്ധത്തെയും എല്ലാവിധ അക്രമ പ്രവർത്തനങ്ങളെയും രാജ്യങ്ങളെ ലക്ഷ്യമിട്ടുള്ള സൈനിക നീക്കങ്ങളെയും ഒമാൻ ശക്തമായി അപലപിച്ചു.
സജീവമായ നിഷ്പക്ഷതയിലധിഷ്ഠിതമായ തങ്ങളുടെ ഉറച്ച തത്വങ്ങളിൽ ഒമാൻ വിശ്വസിക്കുന്നു. മേഖലയിൽ സമാധാനവും സുരക്ഷയും സ്ഥിരതയും കൈവരിക്കുന്നതിനും, നിലവിലെ യുദ്ധം അവസാനിപ്പിച്ച് ചർച്ചകളിലേക്ക് മടങ്ങുന്നതിനുമുള്ള ആഹ്വാനം സുൽത്താനേറ്റ് ആവർത്തിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

