ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണത്തിൽ ഒരു മരണം; അടിയന്തര നടപടിക്ക് ഉത്തരവിട്ട എ കെ ശശീന്ദ്രൻ

ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണത്തിൽ ഒരു മരണം. നേര്യമംഗലം കാഞ്ഞിരവേലിയിലാണ് സംഭവം.കാട്ടാന ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ ഇന്ദിര രാമകൃഷ്ണൻ കോതമംഗലം താലൂക്ക് ആശുപത്രിലേയ്ക്കുള്ള വഴിമധ്യേ മരിച്ചു. ഇതിനിടെ സംഭവത്തിൽ അടിയന്തിര നടപടിക്ക് വനംമന്ത്രി എ കെ ശശീന്ദ്രൻ. സ്വന്തം കൃഷിയിടത്തിൽ വിളവെടുപ്പ് നടത്തുന്നതിനിടയാണ് സമീപത്തുണ്ടായിരുന്ന ഒറ്റയാൻ ഇന്ദിരയെ ആക്രമിച്ചത്.65 വയസ്സിൽ അധികം പ്രായമുള്ളതിനാൽ ഓടി രക്ഷപ്പെടാൻ കഴിഞ്ഞില്ല.

Also Read: സിദ്ധാര്‍ത്ഥിന്‍റെ മരണം; മാധ്യമങ്ങള്‍ നടത്തുന്നത് എസ്എഫ്‌ഐക്കെതിരായ പൊളിറ്റിക്കല്‍ മോബ് ലിഞ്ചിംഗ്; മന്ത്രി പി എ മുഹമ്മദ് റിയാസ്

ആന തുമ്പിക്കൈ കൊണ്ട് അടിച്ചിട്ടതിനുശേഷം ശരീരത്തിൽ ചവിട്ടുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ ഇന്ദിരയെ കോതമംഗലം താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി എങ്കിലും ആശുപത്രിയിൽ എത്തും മുമ്പേ മരിച്ചിരുന്നു. രണ്ടുമാസത്തിനുള്ളിൽ അഞ്ചാമത്തെ വ്യക്തിയാണ് കാട്ടാന ആക്രമണത്തിൽ ഇടുക്കിയിൽ കൊല്ലപ്പെടുന്നത്. എറണാകുളത്തുനിന്ന് പെരിയാർ വഴി ഇടുക്കിയിലേയ്ക്ക് ക‌ടന്ന കാട്ടാനയെ നാട്ടുകാർ തുരത്തിയിരുന്നു. ഇതിനിടെ കാട്ടാന നേര്യമംഗലത്തേക്ക് കടന്നു.

Also Read: പൂക്കോട് സംഭവം ഒരിക്കലും അംഗീകരിക്കാനാവില്ല,എസ്എഫ്ഐക്കെതിരെ ഇപ്പോൾ നടക്കുന്നത് രാഷ്ട്രീയ ആൾക്കൂട്ട ആക്രമണം: മന്ത്രി മുഹമ്മദ് റിയാസ്

പ്രദേശത്ത് സ്ഥിരമായി എത്തുന്ന കാട്ടാനയാണ് വീട്ടമ്മയുടെ മരണത്തിന് കാരണമെന്ന് പ്രദേശവാസികൾ പറഞ്ഞു. ഇതിനിടെ സംഭവത്തിൽ അടിയന്തര യോഗം ചേരാനും പ്രദേശത്ത് പ്രത്യേകം ടീമിനെ നിയോഗിച്ച് പട്രോളിംഗും ശക്തിപെടുത്തുവാനും മുഖ്യ വനം മേധാവിക്ക് വനം മന്ത്രി നിര്‍ദേശം നല്‍കി. മരിച്ച ഇന്ദിരയുടെ കുടുംബത്തിന് എല്ലാ വിധ പിന്തുണയും നഷ്ട പരിഹാരവും നല്‍കാന്നും മന്ത്രി നിര്‍ദേശിച്ചു. പ്രദേശത്ത് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നതാണെന്നും വനം വകുപ്പ് മന്ത്രി അറിയിച്ചു’.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News