
വിഴിഞ്ഞം പദ്ധതിയിൽ ഉമ്മൻ ചാണ്ടി ചെയ്തത് സ്വകാര്യവൽക്കരണമെന്നും അന്നത്തെ കരാർ പ്രകാരം അദാനിക്ക് 99% ലാഭവും സർക്കാരിന് 1% ലാഭവുമായിരുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. സിപിഐഎം ആനച്ചാൽ ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഴിഞ്ഞം പദ്ധതിക്ക് വേണ്ടി കേന്ദ്രം നയാ പൈസ തന്നിട്ടില്ല.വിഴിഞ്ഞം പദ്ധതി നടത്തിക്കില്ല എന്ന് പറഞ്ഞ് സമരം ചെയ്ത കോൺഗ്രസ് ഇപ്പോൾ ഉമ്മൻ ചാണ്ടിയുടെ പേര് തുറമുഖത്തിന് ഇടണമെന്നാണ് പറയുന്നത്.അന്നും ഇന്നും ഉമ്മൻചാണ്ടിയുടെ കരാറിൽ ഇടതുപക്ഷത്തിന് വിമർശനമുണ്ട്. അദ്ദേഹം പറഞ്ഞു.
അതോടൊപ്പം വേടനുമായി ബന്ധപ്പെട്ട് വേട്ടയാടുന്ന നിലപാട് സർക്കാരിനില്ല എന്നും അദ്ദേഹം പറഞ്ഞു. പിന്നണിയിൽ നിൽക്കുന്ന ജനതയുടെ ഉയർത്തെഴുന്നേൽപ്പാണ് വേടൻ്റെ പാട്ടെന്നും യുവാക്കൾക്കിടയിൽ സ്വാധീനമുണ്ടാക്കുന്ന കരുത്തുറ്റ പാട്ടുകളാണ് ഇവയൊന്നും അദ്ദേഹം പറഞ്ഞു. തെറ്റുതിരുത്തിയ വേടന് അവസരം കൊടുക്കണം. ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നടപടിയോട് യോജിപ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
കൂടാതെ കേരളം അതിദരിദ്രർ ഇല്ലാത്ത സംസ്ഥാനമായി ഉടൻ മാറുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ തൊഴിലില്ലായ്മ പൂർണ്ണമായി പരിഹരിക്കുമെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
ALSO READ: ഇടുക്കിയിൽ സർക്കാർ വാര്‍ഷികാഘോഷ പരിപാടിയില്‍ റാപ്പർ വേടൻ പാടും
സിപിഐഎമ്മിന്റെ ആനച്ചാൽ ലോക്കൽ കമ്മിറ്റി ഓഫീസ് നാടിന് സമർപ്പിച്ചതിനു ശേഷം റെഡ് വോളണ്ടിയേഴ്സ് മാർച്ചിന്റെ അകമ്പടിയോടെ തുറന്ന വാഹനത്തിലാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ പൊതുസമ്മേളന വേദിയിൽ എത്തിയത്. പൊതുസമ്മേളനത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ കെ ജയചന്ദ്രൻ, ഉടുമ്പൻചോല എംഎൽഎ എംഎം മണി, ജില്ലാ സെക്രട്ടറി സി വി വർഗീസ് തുടങ്ങിയവർ സംസാരിച്ചു.
ALSO READ: മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here