
‘ഓപ്പറേഷന്‍ സിന്ദൂറി’ന്റെ പശ്ചാത്തലത്തില്‍ അതിർത്തിയിലെ പാക് പ്രകോപനം ശക്തമായ സാഹചര്യത്തിൽ പഞ്ചാബിലെ ബതിൻണ്ട കേന്ദ്ര സർവകലാശാലയിലെ വിദ്യാർത്ഥികൾ നാട്ടിലേക്ക് മടങ്ങുന്നു.
മലയാളികളുൾപ്പെടെ ഇരുന്നൂറോളം വിദ്യാർത്ഥികളാണ് നാട്ടിലേക്ക് മടങ്ങുന്നത്. വിദ്യാർത്ഥികൾ നിലവിൽ ദില്ലിയിലേക്ക് തിരിച്ചിട്ടുണ്ട്. ദില്ലിയിലെത്തുന്ന വിദ്യാർത്ഥികൾക്ക് ഡൽഹിയിൽ എത്തുന്ന വിദ്യാർത്ഥികൾക്ക് പി സന്തോഷ് എം പി യുടെ വീട്ടിലും സുർജിത് ഭവനിലും താമസ സൗകര്യം ഒരുക്കും എന്ന് അറിയിച്ചിട്ടുണ്ട്.
ALSO READ: ഇന്ത്യ – പാക് സംഘർഷം: ദില്ലിയിൽ നടന്നത് നിർണായക കൂടിക്കാഴ്ചകൾ; അതിജാഗ്രതയിൽ അതിർത്തി സംസ്ഥാനങ്ങൾ
കൂടാതെ എസ്എഫ്ഐയും താമസ സൗകര്യം ഒരുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എസ്എഫ്ഐ ദേശീയ ജനറൽ സെക്രട്ടറി മൂയൂഖ് ബിശ്വാസ്, ദേശീയ വൈസ് പ്രസിഡണ്ട് ആദർശ് എം സജി എന്നിവർ ബതിൻണ്ടയിൽ എത്തി. വിദ്യാർത്ഥികളെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റണമെന്ന് ചൂണ്ടിക്കാണിച്ച് വൈസ് ചാൻസലർക്ക് നിവേദനം നൽകുകയും ചെയ്തു.
സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ വിദ്യാർത്ഥിൾക്ക് നാട്ടിലേക്ക് മടങ്ങുന്നതിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് സർവകലാശാല വൈസ് ചാൻസലർക്ക് ഡോ. ജോൺ ബ്രിട്ടാസ് എം പി കത്തയച്ചിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here