സിനിമ രാജ്യദ്രോഹപരമാണെന്നാണ് സംഘപരിവാർ ആക്ഷേപം: എം എ ബേബി

M A BABY

എമ്പുരാൻ വിഷയത്തിൽ പ്രതികരണവുമായി പി ബി അംഗം എം എ ബേബി. സിനിമ രാജ്യദ്രോഹപരമാണ് എന്നാണ് സംഘപരിവാറിന്റെ ആക്ഷേപം. ഗുജറാത്തിലെ വംശീയ കൂട്ടക്കൊല യാഥാർത്ഥ്യമാണ്. സിനിമയ്ക്ക് എതിരെ ആക്ഷേപ വർഷം ചൊരിയുന്നത് ജനാധിപത്യ സമൂഹത്തിനു ചേർന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ‘സ്വന്തം പാർട്ടി ആരെയും എംബാം ചെയ്യാതെയിരുന്നാൽ അവനവന് കൊള്ളാം’; കെ സുരേന്ദ്രന്റെ ‘എംബാംപുരാൻ’ പരാമർശത്തിൽ മല്ലിക സുകുമാരന്റെ മറുപടി, കൈരളിന്യൂസ് എക്സ്ക്ലൂസീവ്

ആർഎസ്എസിന്റെയും സംഘപരിവാറിന്റെയും കടന്നാക്രമണം അത്യന്തം ഉത്കണ്ഠാപരമാണ്. സംഘപരിവാർ ഭരണഘടനാ മൂല്യങ്ങളെ വെല്ലുവിളിക്കുന്നു. സംഘപരിവാറിന്റെ അംഗങ്ങൾ കൂടി ഉൾക്കൊള്ളുന്ന സെൻസർ ബോർഡ് ആണ് സിനിമയ്ക്ക് പ്രദർശനാനുമതി നൽകിയത്.

ALSO READ: ‘ബാബ്രി മസ്ജിദ്‌ തകർത്തു, ഇപ്പോൾ ഒരു സിനിമയെ കൊന്നു’; എമ്പുരാൻ റീ എഡിറ്റിംഗിൽ രൂക്ഷ വിമർശനവുമായി മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭ തൃശൂർ ഭദ്രാസനാധിപൻ

കലാകാരന്മാരെ സംഘപരിവാർ ഭീഷണിക്ക് കീഴ്പെടുത്തുകയാണ്. ഭരണഘടന വിരുദ്ധമായിട്ടും രാജ്യത്തെ നിയമങ്ങൾക്ക് വിരുദ്ധമായുമാണ് സംഘപരിവാർ പ്രവർത്തിക്കുന്നത്. ഇത്‌ ചോദ്യം ചെയപ്പെടണം. ചലച്ചിത്രം ഒരു വ്യവസായം കൂടിയാണ്. അതുകൊണ്ടാകാം റീ സെൻസറിങ് നടത്താൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here