
പിവി അന്‍വറിന്റെ യുഡിഎഫ് പ്രവേശന നീക്കത്തിന് തിരിച്ചടി. കോണ്‍ഗ്രസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ തീരുമാനമായില്ല. തൃണമൂലിനെ മുന്നണിയില്‍ ഉള്‍പ്പെടുത്താനാകില്ലെന്ന് നേതാക്കള്‍ അന്‍വറിനെ അറയിച്ചെന്നാണ് സൂചന.
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് സമ്മര്‍ദ്ദ തന്ത്രമാക്കി യുഡിഎഫില്‍ ഇടം പിടിക്കാനുള്ള പിവി.അന്‍വറിന്റെ നീക്കമാണ് പൊളിഞ്ഞിരിക്കുന്നത്. കന്റോണ്‍മെന്റ് ഹൗസില്‍ കോണ്‍ഗ്രസ് നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലും അന്‍വറിന്റെ ആവശ്യത്തിന് അനുകൂല തീരുമാനമുണ്ടായില്ല. വിഡി.സതീശനും, കെ.സുധാകരനും, രമേശ് ചെന്നിത്തിലയുമാണ് അന്‍വറുമായി ചര്‍ച്ച നടത്തിയത്. ചര്‍ച്ചയില്‍ യുഡിഎഫ് പ്രവേശനം ഉടന്‍ വേണമെന്ന് അന്‍വര്‍ ആവശ്യപ്പെട്ടു. പക്ഷെ നേതാക്കള്‍ ഈ ആവശ്യം പരിഗണിച്ചില്ല.
ALSO READ: കണക്കുകൾ കള്ളംപറയില്ല! രാജ്യത്ത് അടുത്തിടെ ഏറ്റവും കൂടുതൽ നിയമന ശുപാർശകൾ നൽകിയത് കേരള പിഎസ്‌സി തന്നെ
തൃണമൂലിനെ തള്ളിപ്പറഞ്ഞ് ഒറ്റക്ക് അന്‍വറിനെ സഹകരിപ്പിക്കാമെന്നാണ് കോണ്‍ഗ്രസ് നിലപാട്. ഇക്കാര്യം അംഗീകരിച്ചാലെ അന്‍വറിന് ഇനി രക്ഷയുള്ളൂ. യുഡിഎഫില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ വിശദീകരണം. പക്ഷെ അന്‍വറിനെ പരിഗണിക്കുന്നതില്‍ ലീഗ് അടക്കമുള്ള ഘടകകക്ഷികള്‍ക്ക് എതിര്‍പ്പുണ്ട്. ഇത് മറിടന്ന് കോണ്‍ഗ്രസ് അന്‍വറിനെ സ്വീകരിക്കുമോയെന്ന് ഇനി കാത്തിരുന്നു കാണണം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here