‘ജനങ്ങള്‍ മുസ്ലിംകളുടെയും കശ്മീരികളുടെയും പിന്നാലെ കൂടുന്നത് ആഗ്രഹിക്കുന്നില്ല’; തുറന്നുപറഞ്ഞ് കൊല്ലപ്പെട്ട നാവിക ഉദ്യോഗസ്ഥന്റെ ഭാര്യ

pahalgam-attack-himanshi

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പേരിൽ ആളുകള്‍ മുസ്ലിംകളുടെയും കശ്മീരികളുടെയും പിന്നാലെ കൂടുന്നത് ഞങ്ങള്‍ക്ക് ഇഷ്ടമല്ലെന്ന് തുറന്നുപറഞ്ഞ് ഹിമാന്‍ഷി നര്‍വാള്‍. പഹൽഗാമിൽ ഭീകരർ വെടിവെച്ച് കൊന്ന നാവിക ഉദ്യോഗസ്ഥന്‍ ലെഫ്. വിനയ് നര്‍വാളിൻ്റെ ഭാര്യയാണ് ഹിമാൻഷി. നർവാളിന്റെ 27ാം ജന്മദിനമായിരുന്നു ഇന്ന്.

ജന്മദിനത്തിൽ നർവാളിന്റെ ജന്മനാട്ടിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഈ പരിപാടിയിൽ നര്‍വാളിന്റെ അമ്മയും ഭാര്യ ഹിമാന്‍ഷിയും ആദരാഞ്ജലി അര്‍പ്പിച്ചു. ഞങ്ങള്‍ക്ക് സമാധാനവും നീതിയും വേണമെന്നും അദ്ദേഹത്തോട് തെറ്റ് ചെയ്ത ആളുകള്‍ ശിക്ഷിക്കപ്പെടണമെന്നും ഹിമാന്‍ഷി പറഞ്ഞു.

Read Also: പാകിസ്ഥാൻ ജാവലിൻ താരം അർഷാദ് നദീമിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഇന്ത്യയിൽ ബ്ലോക്ക് ചെയ്തു

ഹിമാൻഷി ഭര്‍ത്താവിന് പുഷ്പാര്‍ച്ചന നടത്തി. രക്തദാന ക്യാമ്പില്‍ പങ്കെടുത്ത ആളുകളോട് നര്‍വാളിന്റെ സഹോദരി ശ്രുതി നന്ദി പറഞ്ഞു. ഏപ്രില്‍ 22ലെ ഭീകരാക്രമണത്തിന് ഒരു ആഴ്ച മുമ്പായിരുന്നു നര്‍വാളിൻ്റെയും ഹിമാൻഷിയുടെയും വിവാഹം. കര്‍ണാല്‍ ആസ്ഥാനമായുള്ള നാഷണല്‍ ഇന്റഗ്രേറ്റഡ് ഫോറം ഓഫ് ആര്‍ട്ടിസ്റ്റ്‌സ് ആന്‍ഡ് ആക്ടിവിസ്റ്റ്‌സ് (നിഫ) എന്ന എന്‍ ജി ഒ ആണ് ക്യാമ്പ് സംഘടിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News