
പഹൽഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട എറണാകുളം സ്വദേശി രാമചന്ദ്രന്റെ മൃതദേഹം കൊച്ചിയില്‍ എത്തിച്ചു. കൃഷിമന്ത്രി പി പ്രസാദും ജില്ലാ കളക്ടര്‍ എന്‍ എസ് കെ ഉമേഷും മൃതദേഹം ഏറ്റുവാങ്ങി. മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി പി പ്രസാദ് റീത്ത് സമര്‍പ്പിച്ചു.
ശ്രീനഗറില്‍ നിന്നും മുംബൈ വഴി എയര്‍ ഇന്ത്യ വിമാനത്തിലാണ് മൃതദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ചത്. കൃഷിമന്ത്രി പി പ്രസാദിന്റെയും ജില്ലാ കളക്ടര്‍ എന്‍ എസ് കെ ഉമേഷിന്റെയും നേതൃത്വത്തില്‍ മൃതദേഹം ഏറ്റുവാങ്ങി കുടുംബാംഗങ്ങള്‍ക്ക് കൈമാറി.
Read Also: പഹല്‍ഗാം ഭീകരാക്രമണം: വിനയ് നര്‍വാളിന് വിട നൽകി രാജ്യം; നോവായി ഹിമാൻഷി
കേന്ദ്ര മന്ത്രിമാരായ ജോര്‍ജ് കുര്യന്‍, സുരേഷ് ഗോപി, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, എം പി ഹൈബി ഈഡന്‍ എന്നിവരും വിമാനത്താവളത്തില്‍ എത്തി. രാമചന്ദ്രന്റെ ഭാര്യ, മക്കള്‍, പേരക്കുട്ടികള്‍ എന്നിവരും കൊച്ചിയില്‍ എത്തിച്ചേര്‍ന്നു. നെടുമ്പാശ്ശേരി വിമാനത്തവളത്തില്‍ നിന്നും മെഡിസിറ്റി ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം വ്യാഴാഴ്ച മോര്‍ച്ചറിയില്‍ സൂക്ഷിക്കും. വെള്ളിയാഴ്ച ഉച്ചയോടെ ഇടപ്പള്ളിയിലെ പൊതു സ്മശാനത്തിലാണ് സംസ്‌കാരം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here