
സ്വയം ‘ചൗക്കിദാര്‍’ ആണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും തീവ്രവാദികളെ തടയാന്‍ ഒരു ശ്രമവും ഉണ്ടാകുന്നില്ലെന്ന് ഉത്തരാഖണ്ഡിലെ ജ്യോതിഷ്പീഠം ശങ്കരാചാര്യ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി. രാജ്യത്ത് വെല്ലുവിളി ഉണ്ടെങ്കില്‍, സര്‍ക്കാര്‍ ആ വെല്ലുവിളി ഏറ്റെടുത്ത് ഉത്തരം നല്‍കണം. നാം നമ്മുടെ സുരക്ഷയെ കുറിച്ച് ആലോചിച്ചുപോകുന്നു. നിലവിൽ സര്‍ക്കാര്‍ പരാജയപ്പെടുകയാണ്. തീവ്രവാദികള്‍ എളുപ്പത്തില്‍ നുഴഞ്ഞുകയറുകയും ആയുധങ്ങളുമായി എത്തി ആളുകളെ കൊല്ലുകയും ചെയ്തു. എന്നിട്ട് കടന്നുകളയുന്നുവെന്നും അദ്ദേഹം പറഞ്ഞു. പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് അവിമുക്തേശ്വരാനന്ദ സരസ്വതിയുടെ പരാമർശം.
തീവ്രവാദികൾ പാകിസ്ഥാനില്‍ നിന്നാണ് വന്നതെങ്കില്‍ നടപടിയുണ്ടാകണം. ഈ സംഭവത്തില്‍ നിന്ന് നമ്മള്‍ പഠിക്കേണ്ടതുണ്ട്. ഒന്നാമതായി, നമ്മെ സംരക്ഷിക്കുന്നതില്‍ വീഴ്ചവരുത്തിയ ആളുകളെ നിയമത്തിന് മുന്നിൽ കൊണ്ടുവരികയും ശിക്ഷിക്കുകയും വേണം. വിദേശ കൈയുണ്ടെങ്കില്‍ അവരെ ആക്രമിക്കണമെന്നും ജ്യോതിഷ്പീഠം ശങ്കരാചാര്യ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പറഞ്ഞു.
Read Also: ഹിന്ദു – മുസ്ലീം വര്‍ഗീയവാദികളുടെ കണക്കുകൂട്ടൽ തെറ്റിച്ച് ഇരകൾ; ഒറ്റക്കെട്ടായി കശ്മീരി ജനത
കശ്മീരില്‍ ആക്രമണം നടന്നത് കാരണം ഉത്തരാഖണ്ഡില്‍ സര്‍ക്കാര്‍ ചാര്‍ ധാം യാത്ര മാറ്റിവയ്ക്കാന്‍ ആലോചിക്കുന്നുണ്ടെന്ന് കേട്ടു. എന്നാൽ യാത്ര പുനരാരംഭിക്കണം. ഹിന്ദുക്കളെ വെല്ലുവിളിക്കുന്ന ഒരാള്‍ ഉണ്ടെന്ന് ഇപ്പോള്‍ ഉറപ്പാണ്. സുരക്ഷ ഇല്ലാത്തതിനാൽ, എല്ലാ ഹിന്ദുക്കളും സ്വയം സുരക്ഷിതരാകുന്നതിനെക്കുറിച്ച് ചിന്തിക്കണമെന്ന് ഈ സംഭവം കാണിക്കുന്നു. ആവശ്യമാണെങ്കില്‍ ഹിന്ദുക്കള്‍ ആയുധങ്ങള്‍ കരുതി സ്വയം സംരക്ഷിക്കണം- ജ്യോതിഷ്പീഠം ശങ്കരാചാര്യ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here