
പഹൽഗാം ഭീകരാക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട കുടുംബം കൊച്ചിയിൽ മടങ്ങിയെത്തി. കലൂരിലുള്ള 11 അംഗ കുടുംബമാണ് ഇന്ന് പുലർച്ചെ മടങ്ങിയെത്തിയത്. ഭീകരാക്രമണം നടക്കുന്ന സമയത്ത് ഇക്കാര്യം അറിയാതെ ബൈസരൺ കുന്ന് കയറുകയായിരുന്നു ഇവർ.
സംഭവം നടക്കുന്നതിനിടെ ഇവർ ബൈസരൺ കുന്ന് കയറുകയായിരുന്നു. ഇതിനിടെ ആണ് കുതിരകൾ കൂട്ടത്തോടെ വരുന്നത് കണ്ടത്. എന്താണ് സംഭവം എന്നറിയാതെ യാത്ര തുടർന്ന ഇവർ എതിരെ വളരെ വേഗത്തിൽ വന്ന വണ്ടികൾ കണ്ടതോടെ ആരോടെങ്കിലും കാര്യം ചോദിയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ മുകളിൽ ചെറിയ എന്തോ വഴക്ക് ആണെന്ന് മാത്രമായിരുന്നു ഇവർക്ക് ലഭിച്ച മറുപടി. ഭീകരാക്രമണം ആണെന്ന് അറിയാതെ തന്നെ ആയിരുന്നു ഇവർ തിരികെ ഇറങ്ങിയതും. ഭക്ഷണം കഴിക്കാൻ കയറിയത് കൊണ്ട് ആണ് ആക്രമണങ്ങളിൽ നിന്നും രക്ഷപ്പെട്ടതെന്നും ഇവർ പറയുന്നു.
അതേസമയം പാകിസ്ഥാന്‍ പൗരന്മാരെ നാടുകടത്താനുള്ള നടപടികൾ കേന്ദ്രസര്‍ക്കാര്‍ ഊർജിതമാക്കിയിട്ടുണ്ട്. പാകിസ്ഥാന്‍ പൗരന്മാര്‍ ഞായറാഴ്ച നാട് വിടണമെന്ന് പൂനെ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്. നാട് കടത്തല്‍ വേഗത്തിലാക്കാനുള്ള ആഭ്യന്തരമന്ത്രിയുടെ നിര്‍ദേശത്തിന് പിന്നാലെയാണ് നടപടി.
പഹല്‍ഗാം കൂട്ടക്കുരുതിക്ക് പിന്നാലെ പാക്കിസ്ഥാന്‍ പൗരന്മാര്‍ക്കെതിരെ കര്‍ശന നടപടിയിലേക്ക് നീങ്ങുകയാണ് രാജ്യം. സംസ്ഥാനങ്ങളിലെ പാക്കിസ്ഥാന്‍ പൗരന്മാരെ ഉടന്‍ നാടുകടത്തണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാമുഖ്യമന്ത്രിമാര്‍ക്കു നിര്‍ദ്ദേശം നല്‍കിയതിനു പിന്നാലെ 111 പാക്കിസ്ഥാന്‍ പൗരന്മാരോട് ഞായറാഴ്ച നാടുവിടണമെന്ന് പൂനെ ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here