
പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട നാവികാസേന ഉദ്യോഗസ്ഥന്‍ വിനയ് നര്‍വാളിന്‍റെ മൃതദേഹം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. ദില്ലി വിമാനത്താവളത്തിലെത്തിച്ച മൃതദേഹത്തിനരികെ കണ്ണീരോടെ ഭര്‍ത്താവിന് വിട പറയുന്ന ഭാര്യ ഹിമാന്‍ഷിയുടെ ദൃശ്യങ്ങള്‍ ഹൃദയഭേദകമായിരുന്നു. ഏപ്രില്‍ 16ന് വിവാഹിതരായ നവദമ്പതികള്‍ മധുവിധു ആഘോഷിക്കാനെത്തിയപ്പോഴായിരുന്നു ഭീകരാക്രമണം ഉണ്ടായത്.
ഹൃദയഭേദകമായിരുന്നു ആ കാഴ്ച. ജീവിതം ആരംഭിക്കും മുമ്പേ പിരിയേണ്ടി വന്ന പാതിജീവനെ നോക്കി കണ്ണീരോടെ ഹിമാന്‍ഷി ആത്മാവിന് ശാന്തി നേര്‍ന്നു. ഹിമാന്‍ഷിയെ ആശ്വസിപ്പിക്കാന്‍ കഴിയാത്ത വൈകാരിക നിമിഷങ്ങളായിരുന്നു ദില്ലി വിമാനത്താവളത്തില്‍. ഏപ്രില്‍ 16നായിരുന്നു ഹരിയാന കര്‍ണാല്‍ സ്വദേശി വിനയ് നര്‍വാളിന്റെയും ഗുരുഗ്രാം സ്വദേശിനി ഹിമാന്‍ഷിയുടെയും വിവാഹം.
ALSO READ; ‘ആക്രമണം മനസാക്ഷിയെ പിടിച്ചുകുലുക്കി’; പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് സുപ്രീംകോടതി
കൊച്ചിയിലെ നേവി ഓഫീസറായ വിനയയും ഹിമാന്‍ഷിയും മധുവിധു ആഘോഷിക്കാന്‍ 21നാണ് കശ്മീരിലെത്തിയത്. യൂറോപ്പില്‍ മധുവിധു ആഘോഷിക്കാനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും വിസ ലഭിക്കാത്തതിനാല്‍ കശ്മീരിലേക്ക് പോകുകയായിരുന്നു. എന്നാല്‍ ആഘോഷം നീണ്ടുനിന്നില്ല. ഭീകരരുടെ വെടിയേറ്റ് ഹിമാന്‍ഷിക്ക് മുന്നിലാണ് വിനയ് നര്‍വാള്‍ മരിച്ചുവീണത്. വിനയ് യുടെ മൃതദേഹത്തിനരികെ ഇരിക്കുന്ന ഹിമാന്‍ഷിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.
ദില്ലി വിമാനത്താവളത്തിലെത്തിച്ച മൃതദേഹത്തില്‍ അഡ്മിറല്‍ ദിനേശ് കെ ത്രിപാഠിയും ഇന്ത്യന്‍ നാവികസേനാ ഉദ്യോഗസ്ഥരും അന്ത്യാഞ്ജലി അര്‍പ്പിച്ചു. മൃതദേഹം ജന്മനാടായ കര്‍ണാല്‍ ഏറ്റുവാങ്ങി. ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനി ഉള്‍പ്പെടെ പ്രമുഖര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. നാവികസേന പൂര്‍ണ ഔദ്യോഗിക ബഹുമതി നല്‍കി. പൊതുദര്‍ശനത്തിന് ശേഷം ജന്മനാട് വിനയ് നര്‍വാളിന് യാത്രാമൊഴി നല്‍കി. ആറ് ദിവസത്തെ ജീവിതം സമ്മാനിച്ച് കടന്നുപോയ പ്രിയതമന് ഹിമാന്‍ഷിയും വിട നല്‍കി.
#WATCH | Delhi | Indian Navy Lieutenant Vinay Narwal's wife bids an emotional farewell to her husband, who was killed in the Pahalgam terror attack
— ANI (@ANI) April 23, 2025
The couple got married on April 16. pic.twitter.com/KJpLEeyxfJ

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here