പഹൽഗാം ഭീകരാക്രമണം: പാകിസ്താനെതിരെ കടുത്ത നടപടികളുമായി ഇന്ത്യ; അട്ടാരി അതിർത്തി അടയ്ക്കും, സിന്ധു നദീജല കരാർ റദ്ദാക്കി

pahalgam

ഭീകരാക്രമണത്തിൽ പാകിസ്താനെതിരെ കടുത്ത നടപടിയുമായി ഇന്ത്യ. ആക്രമണത്തെ മന്ത്രിസഭ സമിതിയോഗം അപലപിച്ചു. തിരിച്ചടിയുടെ ഭാഗമായി അട്ടാരി അതിർത്തി അടയ്ക്കും. പാകിസ്താനുമായുള്ള സിന്ധു നദീജല കരാർ റദ്ദാക്കി. പാക് പൗരന്മാർക്ക് വിസ നൽകില്ലെന്നും തീരുമാനം. ഇന്ത്യൻ അറ്റാഷെമാരെ പിൻവലിച്ചതിനൊപ്പം 48 മണിക്കൂറിനുള്ളിൽ എല്ലാ പാക് പൗരന്മാരും ഇന്ത്യ വിടണമെന്നും നിർദേശമുണ്ട്. പാക് പ്രതിരോധ ഉദ്യോഗസ്ഥരെ രാജ്യത്ത് നിന്നും പുറത്താക്കി. സാർക്ക് വിസകളും റദ്ദാക്കിയിട്ടുണ്ട്. പാകിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്ക് യാത്രാവിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. കനത്ത ജാഗ്രത തുടരാൻ സേനകൾക്ക് നിർദേശം നൽകി. അതേസമയം, പെഹൽഗാം ആക്രമണത്തിൽ 26 പേർ മരിച്ചതായി മന്ത്രിസഭ സ്ഥിരീകരിച്ചു.

ALSO READ; പഹല്‍ഗാം ഭീകരാക്രമണം: വിനയ് നര്‍വാളിന് വിട നൽകി രാജ്യം; നോവായി ഹിമാൻഷി

അതേസമയം, നാളെ കേന്ദ്രം സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചു. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് യോഗത്തിന് അധ്യക്ഷത വഹിക്കും. പഹല്‍ഗാമിലുണ്ടായ ആക്രമണത്തില്‍ പരമാവധി പേരെ കൊലപ്പെടുത്താന്‍ പദ്ധതി ഇട്ടിരുന്നതായാണ് റിപ്പോര്‍ട്ട്. തീവ്രവാദികള്‍ ശരീരത്തില്‍ ഒളിക്യാമറകള്‍ ധരിച്ചാണ് കൃത്യം നടത്തിയത്. ആക്രമണത്തിന് മുമ്പ് വനമേഖലയില്‍ സുരക്ഷിത ഒളിത്തവാളങ്ങള്‍ സ്ഥാപിച്ചിരുന്നതായും സൂചനയുണ്ട്. 

ആയിരക്കണക്കിന് വരുന്ന വിനോദസഞ്ചാരികള്‍ക്ക് ഇടയിലേക്ക് ആയുധങ്ങളുമായി എത്തിയ സംഘം തോക്കിനു മുന്‍മുനയില്‍ നിര്‍ത്തി പുരുഷന്മാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. എകെ ഫോര്‍ട്ടി സെവന്‍ റൈഫിളുകള്‍ ഉപയോഗിച്ചാണ് വളരെ അടുത്ത് നിന്നും ഭീകരര്‍ നിറയൊഴിച്ചത്. ഭീകരര്‍ക്ക് പ്രാദേശിക സഹായം ലഭ്യമായതായും ആക്രമണത്തിനു മുന്‍പ് മേഖലയില്‍ സമഗ്രമായ നിരീക്ഷണം നടത്തിയതായും റിപ്പോര്‍ട്ട് ഉണ്ട്. കാര്യമായ സുരക്ഷാ സാന്നിധ്യം ഇല്ലാത്തതിനാലാണ് ഭീകരന്‍ ബൈസര്‍ മേഖല ആക്രമണത്തിനായി തെരഞ്ഞെടുത്തത് എന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News