16 പാകിസ്ഥാന്‍ യൂട്യൂബ് ചാനലുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി ഇന്ത്യ

16 പാകിസ്ഥാന്‍ ചാനലുകള്‍ക്ക് ഇന്ത്യ നിരോധനം ഏര്‍പ്പെടുത്തി. വാര്‍ത്താചാനലുകളുടെ ഉള്‍പ്പെടെ യൂട്യൂബ് ചാനലുകള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയത്. പഹല്‍ഗാം ഭീകരാക്രമണത്തില്‍ പ്രകോപന പരാമര്‍ശങ്ങള്‍ പ്രചരിപ്പിച്ചത്തിനെതിരെയാണ് നടപടി.

പാക് അനുകൂല യുട്യൂബ് ചാനലുകള്‍ ആണ് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്. ഡോണ്‍ ന്യൂസ്, സമ ടി.വി, ജിയോ ന്യൂസ് എന്നിവയാണ് അവ. ഇക്കൂട്ടത്തില്‍ മാധ്യമപ്രവര്‍ത്തകരായ ഇര്‍ഷാദ് ഭാട്ടി, അസ്മ ഷിറാസി, ഉമര്‍ ചീമ, മുനീബ് ഫാറൂഖ് തുടങ്ങിയവരുടെ യുട്യൂബ് ചാനലുകളും ഇന്ത്യയില്‍ നിരോധിച്ചിട്ടുണ്ട്. ദി പാകിസ്ഥാന്‍ റഫറന്‍സ്, സമ സ്പോര്‍ട്സ്, ഉസൈര്‍ ക്രിക്കറ്റ്, റാസി നാമ എന്നിവയും നിരോധിച്ചിട്ടുണ്ട്.

അതേസമയം പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പക്ഷപാതപരമായ റിപ്പോര്‍ട്ടിംഗ് ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാര്‍ ബിബിസിക്ക് കത്തയച്ചു. വാര്‍ത്തയില്‍ ഭീകരവാദത്തിന് പകരം തീവ്രവാദ ആക്രമണമെന്ന് പരാമര്‍ശിച്ചതായി കേന്ദ്രം ആരോപിച്ചു. ഇതിനെ തുടര്‍ന്ന് ബിബിസി ഇന്ത്യ മേധാവി ജാക്കി മാര്‍ട്ടിനാണ് കത്തയച്ചത്.

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ സൈനിക നീക്കങ്ങളുമായി ബന്ധപ്പെട്ട തത്സമയ വാര്‍ത്തകള്‍ നല്‍കരുതെന്ന് തുടങ്ങിയ കര്‍ശന നിര്‍ദേശങ്ങള്‍ കേന്ദ്രം മാധ്യമങ്ങള്‍ക്ക് നല്‍കിയിരുന്നു. അതിന് പിന്നാലെയാണ് കേന്ദ്രം ബിബിസിക്ക് കത്തയച്ചത്.

Also Read : പഹൽഗാം ആക്രമണത്തിലെ ഭീകരരെ കണ്ടെത്തിയതായി സൂചന; വനമേഖലയിൽ സൈന്യവുമായി ഏറ്റുമുട്ടിയതായും റിപ്പോർട്ടുകൾ

‘കശ്മീര്‍ ആക്രമണത്തിന് ശേഷം ഇന്ത്യക്കാര്‍ക്കുള്ള വിസ പാകിസ്ഥാന്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു’ എന്ന തലക്കെട്ടിലുള്ള ബിബിസിയുടെ റിപ്പോര്‍ട്ടിലാണ് കേന്ദ്രം അതൃപ്തി പ്രകടിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News