
ജമ്മു കശ്മീരിലെ പെഹൽഗാം സന്ദർശിക്കാനെത്തിയ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ 27 പേർ മരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ. പരിക്കേറ്റവരുടെ എണ്ണവും ഉയരുന്നു. ഇവരിൽ 5 പേരുടെ നില അതീവ ഗുരുതരം ആണ്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
ആഭ്യന്തരമന്ത്രി അമിത് ഷാ കാശ്മീരിലേക്ക് തിരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദ്ദേശപ്രകാരമാണ് സന്ദർശനം.
ബൈസരന്‍ പര്‍വതത്തിന് മുകളിലെ പുൽത്തകിടി ഭാഗത്തുനിന്നാണ് വെടിവയ്പുണ്ടായത്. നടന്നോ കുതരിപ്പുറത്തോ മാത്രമേ ഈ ഭാഗത്തേക്ക് എത്താനാകൂ. കാടുകൾക്കും കണ്ണാടി പോലുള്ള വെള്ളം നിറഞ്ഞ തടാകങ്ങൾക്കും പുൽത്തകിടികൾക്കും പേരുകേട്ട പ്രമുഖ വിനോദസഞ്ചാര പ്രദേശമാണ് പഹൽഗാം.
ALSO READ: പൂച്ചകളെ വളർത്തുന്നവർക്ക് ഹൃദ്രോഗ സാധ്യത കുറയും; പഠനങ്ങളിൽ പറയുന്നത് ഇങ്ങനെ
5 പേർക്കാണ് ആക്രമണത്തിൽ പരിക്കേറ്റിരിക്കുന്നതെന്ന വിവരമാണ് ആദ്യം പുറത്തുവന്നത്. സ്ഥലത്ത് വൻ സുരക്ഷാ സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here