
ശ്രീലങ്കൻ സേനയുമായി ചേർന്ന് നാവികാഭ്യാസം നടത്താനുള്ള പാകിസ്ഥാന്‍ നാവികസേനയുടെ പദ്ധതിക്ക് തിരിച്ചടി. ട്രിങ്കോമാലി പ്രദേശത്ത് സൈനികാഭ്യാസം നടത്താനുള്ള പാകിസ്ഥാന്‍റെ ഒരുക്കങ്ങളാണ്, ഇന്ത്യയുടെ തന്ത്രപരമായ ഇടപെടലിനെത്തുടര്‍ന്ന് അഭ്യാസപ്രകടനത്തില്‍ നിന്നും ശ്രീലങ്ക പിന്‍മാറിയതോടെ പൊളിഞ്ഞത്.
ശ്രീലങ്കയുടെ വടക്കുകിഴക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന ട്രിങ്കോമാലി ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ ഇന്ത്യയെ സംബന്ധിച്ച് തന്ത്രപ്രധാനമായ ഇടമാണ്. ബംഗാൾ ഉൾക്കടലിലും വടക്കുകിഴക്കൻ ഇന്ത്യൻ മഹാസമുദ്രത്തിന്‍റെ ഭൂരിഭാഗവും നിയന്ത്രിക്കാൻ ഈ പ്രകൃതിദത്ത തുറമുഖത്തിന് കഴിയുമെന്ന് സൈനിക വിദഗ്ധർ പറയുന്നു.
ALSO READ; ജഡ്ജിയുടെ വസതിയിലെ പണം: വിചിത്രവാദവുമായി ദില്ലി പൊലീസ്
അതിനാൽ തന്നെ ഇന്ത്യയുടെ സമുദ്ര സുരക്ഷയിൽ നിർണായക കേന്ദ്രമായി കണക്കാക്കപ്പെടുന്ന പ്രദേശമാണ് ഇവിടം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രീലങ്കന്‍ സന്ദര്‍ശനത്തിനു മുന്‍പാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സംയുക്ത നാവികാഭ്യാസത്തിനു പദ്ധതിയിട്ടിരുന്നത്. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നുള്‍പ്പെടെ ശക്തമായ എതിര്‍പ്പ് വന്നതോടെ പദ്ധതി റദ്ദാക്കുകയാണെന്ന് ശ്രീലങ്ക നിലപാടെടുത്തത്.
തന്ത്രപ്രധാന ഇടങ്ങൾ ഉള്ളതിനാൽ പാകിസ്ഥാനും ചൈനയും ശ്രീലങ്കയിൽ കാലുറപ്പിക്കാനുള്ള ശ്രമങ്ങൾ കുറച്ചു നാളായി തുടരുന്നുണ്ട്. മൂന്ന് വര്ഷം മുമ്പ് ശ്രീലങ്കയിലെ ഹംബന്‍തോട്ട തുറമുഖത്ത് ചൈനയുടെ ചാരക്കപ്പല്‍ നങ്കൂരമിട്ടതും ഇന്ത്യയുടെ എതിര്‍പ്പിനു കാരണമായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here