
പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഓപ്പറേഷൻ സിന്ദൂര്‍ എന്ന പേരില്‍ ഇന്ത്യ പ്രത്യാക്രമണം നടത്തിയതിന് പിന്നാലെ പാകിസ്ഥാൻ ഓഹരിവിപണികള്‍ തകര്‍ന്നടിഞ്ഞു. ബെഞ്ച്മാർക്ക് സൂചികയായ കെഎസ്ഇ-30 എഴ് ശതമാനത്തിലധികം ഇടിഞ്ഞതിനെത്തുടർന്ന് പാകിസ്ഥാനിൽ വ്യാപാരം നിർത്തിവച്ചു. പാകിസ്ഥാൻ ഓഹരി വിപണി നഷ്ടം നേരിടുന്ന തുടർച്ചയായ രണ്ടാം ദിവസമാണിത്.സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കെയാണ് ഓഹരി വിപണിയിലും പാകിസ്ഥാൻ ഇത്തരത്തില്‍ തിരിച്ചടി നേരിടുന്നത്. ഇതോടെ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.
ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ കെഎസ്ഇ 100 സൂചികയും 5 ശതമാനത്തിലധികം (ഏകദേശം 6,000 പോയിന്റുകൾ) ഇടിഞ്ഞ് 104,087 ൽ എത്തി. ഓഹരി വിപണിയിലെ തിരിച്ചടി മറ്റ് മേഖലകളിലേക്കും വ്യാപിക്കാതിരിക്കാൻ പാക് വ്യവസായ മന്ത്രാലയം അടിയന്തര യോഗം വിളിച്ചിരിക്കയാണ്. സിന്ധു നദീജല കരാർ റദ്ദാക്കിയതും ഇറക്കുമതി നിരോധിച്ചതും ആദ്യം പാക് വിപണിയിലാണ് പ്രതിഫലിച്ചത്. വർദ്ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങൾക്കിടയിൽ നിക്ഷേപകർ അല്‍പ്പം മാറിനിന്നുവെന്നാണ് ഈ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ALSO REEAD: ഓപ്പറേഷന്‍ സിന്ദൂറില്‍ കൊടുംഭീകരന്‍ റൗഫ് അസര്‍ കൊല്ലപ്പെട്ടു
അതേസമയം ഇന്ത്യയിൽ സെൻസെക്സും നിഫ്റ്റിയും സന്തുലിതമായി തന്നെ തുടരുകയാണ്. ബിഎസ്ഇയിലെ 30 ഓഹരി സൂചികകൾ ആദ്യ വ്യാപാരത്തിൽ 181.21 പോയിന്റ് ഉയർന്ന് 80,927.99 എന്ന നിലയിലെത്തിയിരുന്നു. എൻഎസ്ഇ നിഫ്റ്റി 32.85 പോയിന്റ് ഉയർന്ന് 24,447.25 എന്ന നിലയിലുമെത്തിയിരുന്നു. .

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here