
ഇന്ത്യ- പാകിസ്ഥാൻ സംഘർഷം രൂക്ഷമാകുന്നതിനിടയിൽ ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച് പാക്കിസ്ഥാൻ. 450 കിലോമീറ്റർ ദൂരപരിധിയുള്ള ഉപരിതലത്തിൽ നിന്ന് ഉപരിതലത്തിലേക്ക് വിക്ഷേപിക്കാവുന്ന ബാലിസ്റ്റിക് മിസൈൽ ശനിയാഴ്ച വിജയകരമായി പരീക്ഷിച്ചതായാണ് പാക് അവകാശവാദം.
അബ്ദാലി വെപ്പൺ സിസ്റ്റം എന്നറിയപ്പെടുന്ന ഈ മിസൈൽ, ‘എക്‌സർസൈസ് ഇൻഡസ്’ എന്ന സൈനിക പരിശീലനത്തിന്റെ ഭാഗമായാണ് പരീക്ഷിച്ചതെന്ന് പാകിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പരിശീലന വിക്ഷേപണത്തിന് ആർമി സ്ട്രാറ്റജിക് ഫോഴ്‌സ് കമാൻഡ് കമാൻഡർ ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് ഷഹബാസ് ഖാനും സ്ട്രാറ്റജിക് പ്ലാൻസ് ഡിവിഷനിലെ പിഡിഎസ് ഡിജി മേജർ ജനറൽ ഷെഹര്യാർ പർവേസ് ബട്ടും സാക്ഷ്യം വഹിച്ചു.
ALSO READ: പാകിസ്ഥാനിൽ നിന്നുള്ള ഉത്പന്നങ്ങളുടെ ഇറക്കുമതി നിരോധിച്ച് ഇന്ത്യ
സോൺമിയാനി റേഞ്ചസിൽ നടത്തിയ പരീക്ഷണം, പാകിസ്ഥാന്റെ ആണവ ശേഷിയുള്ള മിസൈലുകൾ കൈകാര്യം ചെയ്യുന്ന ആർമി സ്ട്രാറ്റജിക് ഫോഴ്‌സ് കമാൻഡിന് (ASFC) കീഴിൽ നടത്തിയ ഒരു ഓപ്പറേഷണൽ യൂസർ ട്രയലിന്റെ ഭാഗമാകാൻ സാധ്യതയുണ്ട്.
പാകിസ്താനെതിരെ ഇന്ത്യയുടെ നീക്കങ്ങൾ കടുപ്പിക്കുന്നതിനിടെയാണ് പാകിസ്ഥാന്റെ മിസൈൽ പരീക്ഷണം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here