
19,500-ലധികം അഫ്ഗാനികളെ ഈ മാസം മാത്രം പാകിസ്ഥാൻ നാടുകടത്തിയതായി യുഎൻ. അനധികൃത അഫ്ഗാൻ അഭയാർഥികളേയും താൽക്കാലിക താമസാനുമതിയുള്ളവരേയുമാണ് രാജ്യത്ത് നിന്നും നാടുകടത്തിയത്. ഇതോടെ ഈ ഏപ്രിൽ 30വരെ പാകിസ്താനിൽ നിന്നും നാടുകടത്തപ്പെട്ടവരുടെ അഫ്ഗാനികളുടെ എണ്ണം എൺപതിനായിരം കടന്നതായും യുഎൻ അറിയിച്ചിട്ടുണ്ട്.
നിലവിൽ പ്രതിദിനം 800 വരെ കുടുംബങ്ങളെ പാകിസ്താനിൽ നിന്നും നാടുകടത്തുന്നുണ്ടെന്നും വരും മാസങ്ങളിൽ ഇത് ഇരുപത് ദശലക്ഷത്തിലേക്ക് വരെ എത്തിയേക്കാമെന്നും താലിബാൻ ഉദ്യോഗസ്ഥർ പ്രതികരിച്ചു. പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ താലിബാൻ ഉദ്യോഗസ്ഥരുമായുള്ള ചർച്ചയ്ക്കായി ശനിയാഴ്ച കാബൂളിലെത്തിയിരുന്നു. കൂടിക്കാഴ്ച്ചയ്ക്കിടെ അഫ്ഗാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്താക്കി സംഭവത്തിൽ ആശങ്ക പ്രകടിപ്പിച്ചു.
ALSO READ: ‘ഒത്തില്ല, ഒത്തില്ല’; ശ്രീലങ്കൻ സേനയുമായി ചേർന്ന് നാവികാഭ്യാസം നടത്താനുള്ള പാക് നീക്കം പാളി
2021ൽ താലിബാൻ ഏറ്റെടുത്തതിനുശേഷം വന്ന ഏകദേശം 700,000 പേർ ഉൾപ്പെടെ 3.5 ദശലക്ഷത്തിലധികം അഫ്ഗാനികൾ പാകിസ്ഥാനിൽ താമസിക്കുന്നുണ്ടെന്ന് യുഎന്നിന്റെ അഭയാർത്ഥി ഏജൻസി അറിയിച്ചു. പകുതിയും രേഖകളില്ലാത്തവരാണെന്നാണ് യുഎൻ കണക്കാക്കുന്നത്.
പതിറ്റാണ്ടുകളായി നടന്ന യുദ്ധങ്ങളിലൂടെ പാകിസ്ഥാൻ അഫ്ഗാനികളെ ഏറ്റെടുത്തിട്ടുണ്ട്, എന്നാൽ അഭയാർത്ഥികളുടെ എണ്ണം ഇപ്പോൾ വർദ്ധിച്ചത് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും പൊതു സേവനങ്ങളിൽ സമ്മർദ്ദം ചെലുത്തുന്നുവെന്നുമാണ് പാക് സർക്കാർ പറയുന്നത്. അതേസമയം ഇരുവിഭാഗത്തിന്റെയും സുരക്ഷാ സേനകൾ തമ്മിലുള്ള അതിർത്തി ഏറ്റുമുട്ടലുകളിൽ അടുത്തിടെ വർദ്ധിച്ചതും നാടുകടത്തലിന് കാരണമാകുന്നുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here