
കത്തോലിക്കാ സഭയുടെ 267-മത്തെ മാർപാപ്പയെ കണ്ടെത്താനുള്ള പേപ്പൽ കോൺക്ലേവിന് നാളെ വത്തിക്കാനിൽ തുടക്കമാകും. 80 വയസ്സിൽ താഴെ പ്രായമുള്ള 133 കർദിനാൾമാർ കോൺക്ലേവിൽ പങ്കെടുക്കും. ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാ ബാവയും ജോർജ് ജേക്കബ് കൂവക്കാടും അടക്കം നാല് കർദിനാൾമാർ ഇന്ത്യയിൽ നിന്ന് പങ്കെടുക്കുന്നത്.
മെയ് ഏഴിന് രാവിലെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിലെ പ്രാർത്ഥനാ ചടങ്ങുകൾക്ക് ശേഷം കർദിനാൾമാർ കോൺക്ലേവ് നടക്കുന്ന സിസ്റ്റീൻ ചാപ്പലിലേക്ക് നീങ്ങും. ആദ്യ ദിവസം ഉച്ചയ്ക്ക് ശേഷമാണ് ആദ്യ ബാലറ്റ്. തുടർന്നുള്ള ദിവസങ്ങളിൽ രാവിലെയും ഉച്ചയ്ക്ക് ശേഷവും ആണ് വോട്ടെടുപ്പ് നടക്കുക.
ALSO READ: പഹല്‍ഗാം ആക്രമണത്തില്‍ ലഷ്‌കര്‍-ഇ-തൊയ്ബക്ക് ബന്ധമുണ്ടോ?; പാകിസ്ഥാനെതിരെ ചോദ്യവുമായി യു എന്‍
മാർപാപ്പയായി തെരഞ്ഞെടുക്കപ്പെടാൻ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം ഒരാൾക്ക് ലഭിക്കും വരെ വോട്ടെടുപ്പ് തുടരും. സിസ്റ്റീൻ ചാപ്പലിലെ ചിമ്മിനിയിലൂടെ വെളുത്ത പുക ഉയരുമ്പോഴാകും പുതിയ പാപ്പയെ തെരഞ്ഞെടുത്തതായി ലോകം അറിയുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here