പാര്‍ലമെന്റ് സുരക്ഷാ വീഴ്ച; ഇരുസഭകളിലും ഇന്നും പ്രതിപക്ഷം പ്രതിഷേധം

പാര്‍ലമെന്റ് സുരക്ഷാ വീഴ്ചയില്‍ ഇരുസഭകളിലും ഇന്നും പ്രതിപക്ഷം പ്രതിഷേധിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവര്‍ വിഷയത്തില്‍ പാര്‍ലമെന്റില്‍ വിശദീകരിക്കാതെ മാധ്യമങ്ങളില്‍ പ്രതികരിച്ചത് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചു. പാര്‍ലമെന്റില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ ചര്‍ച്ച ചെയ്യാന്‍ രാവിലെ ഇന്ത്യ മുന്നണി നേതാക്കള്‍ യോഗം ചേരും. സുരക്ഷ വീഴ്ച ഇരുസഭകളും നടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടും.

Also Read: പാര്‍ലമെന്റ് ആക്രമണം; പ്രതാപ് സിംഹയെ ഉടന്‍ ചോദ്യം ചെയ്യും

പ്രതിഷേധക്കാര്‍ക്ക് പാസ് നല്‍കിയ ബിജെപി എംപി പ്രതാപ് സിംഹയെ പുറത്തക്കണമെന്നാണ് പ്രതിപക്ഷ നിലപാട്. പാര്‍ലമെന്റില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത 14 എംപിമാര്‍ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധിക്കും. ലോക്‌സഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത 13 എംപിമാര്‍ക്ക് എതിരായ നടപടി പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് അധിര്‍ രഞ്ജന്‍ ചൗധരി ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്തയച്ചു. അതേസമയം വിഷയത്തില്‍ ആവശ്യമായ നടപടികള്‍ സ്പീക്കര്‍ സ്വീകരിച്ചിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്. അതിനാല്‍ വിഷയത്തില്‍ ഇന്നും സര്‍ക്കാര്‍ വിശദീകരണം നല്‍കാനിടയില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News