പുകവലി,കേടായേക്കാവുന്ന ഭക്ഷണങ്ങൾ, സീറ്റുകളിൽ കാലുകൾ കയറ്റിയുള്ള യാത്ര; നിയമലംഘനങ്ങൾക്ക് പുതിയ പിഴ

സൗദിയിലെ പൊതുഗതാഗത സംവിധാനത്തിൽ ബസ്, ട്രെയിൻ, കപ്പൽ യാത്രക്കാർ നിയമലംഘനങ്ങൾ നടത്തിയാൽ ഇനി പിഴ നൽകേണ്ടി വരും. നിയമലംഘനങ്ങൾക്ക് അവയുടെ രീതിയനുസരിച്ച് 100 മുതൽ 500 റിയാൽ വരെയാണ് പിഴ ചുമത്തുക.

സൗദിമന്ത്രിസഭയുടെ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിൽ ഔദ്യോഗിക ഗസറ്റ് പ്രസിദ്ധീകരിച്ച പട്ടികയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അവകാശങ്ങളും നിബന്ധനകളും, നിയമ ലംഘനങ്ങൾക്കുള്ള പിഴയും അവകാശലംഘനങ്ങൾക്കുള്ള നഷ്ടപരിഹാരവും സംബന്ധിച്ച വിവരങ്ങളാണ് ഇതിലുള്ളത്.

പട്ടിക പ്രകാരം നഗരങ്ങൾ തമ്മിലുള്ള ഇന്റർസിറ്റി ബസുകൾ, നഗരത്തിനകത്തുള്ള ഇൻട്രാസിറ്റി ബസുകൾ,നഗരങ്ങളിൽ നിന്നും നഗരങ്ങളിലേക്കുള്ള ഇന്റർസിറ്റി റെയിൽവേ, നഗരത്തിനകത്തെ ഇൻട്രാസിറ്റി റെയിൽവേ, കപ്പൽ യാത്രക്കാർ എന്നിങ്ങനെ ഒരോ വിഭാഗങ്ങൾക്കുമായി പ്രത്യേകം നിബന്ധനകളും നിയമലംഘനങ്ങളും പിഴകളും ഉൾപ്പെടുത്തി പട്ടികയിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്.ദുർഗന്ധം വമിക്കുന്ന വസ്തുക്കളും യാത്രക്കിടെ കേടായേക്കാവുന്ന ഭക്ഷണസാമഗ്രഹികളും യാത്രയിൽ ഒപ്പം കരുതിയാൽ 200 റിയാൽ പിഴ നൽകണം. ടിക്കറ്റില്ലാതെ യാത്ര ചെയുന്നവർക്ക് ടിക്കറ്റ് നിരക്കിന് പുറമെ 200 റിയാൽ പിഴയും നൽകേണ്ടി വരും .13 വയസ്സ് വരെയുള്ള കുട്ടികൾക്ക് ഇന്‍റർസിറ്റി സർവ്വീസുകളിലും, 8 വയസ്സ് വരെയുമുള്ള കുട്ടികൾക്ക് ഇൻട്രാസിറ്റി സർവ്വീസുകളിലും ഒറ്റക്കും യാത്ര ചെയ്യാൻ അനുമതിയില്ല.

ALSO READ:അധികൃതര്‍ പരേതനാക്കി; ജീവനോടെയുണ്ടെന്ന പ്ലക്കാര്‍ഡുമായി 70കാരന്‍ നടുറോഡില്‍

സ്‌പെഷ്യൽ ടിക്കറ്റുകളുമായി യാത്ര ചെയ്യുന്നവർ അനർഹരാണെങ്കിൽ ടിക്കറ്റ് നിരക്ക് കൂടാതെ 200 റിയാൽ പിഴയും നൽകണം.പരിശോധന സമയത്ത് ടിക്കറ്റ് കാണിക്കാതിരുന്നാൽ 200 റിയാൽ പിഴയീടാക്കും.ഭിന്നശേഷിക്കാർക്കായി മാറ്റിവെച്ച ഇരിപ്പിടത്തിൽ ഇരുന്നാൽ 200 റിയാൽ പിഴ നൽകണം .പ്രാർഥനമുറികളിലോ അനുവദനീയമല്ലാത്ത മറ്റിടങ്ങളിലോ ഉറങ്ങിയാൽ 200 റിയാൽ പിഴ.വളർത്തുമൃഗങ്ങളെ വാഹനങ്ങളിൽ അവയ്ക്കായി പ്രത്യേകം അനുവദിക്കപ്പെട്ട സ്ഥലത്ത് സൂക്ഷിക്കാത്ത പക്ഷം യാത്രക്ക് അനുമതി നൽകില്ല. യാത്രക്കിടെ അധികൃതർ തിരിച്ചറിയൽ കാർഡ് ആവശ്യപ്പെടുമ്പോൾ കാണിക്കാതിരുന്നാൽ യാത്ര വിലക്കി പൊലീസിന് കൈമാറും.

വാഹനത്തിൽ അനുവദിച്ചതിനേക്കാൾ വലുപ്പമേറിയ ലഗേജുകളാണെങ്കിൽ യാത്രയക്ക് അനുവാദം നൽകില്ല.            ലഗേജുകൾ അതിനായി നിശ്ചയിച്ച ഇടങ്ങളിൽ വെച്ചില്ലെങ്കിൽ 100 റിയാൽ പിഴ നല്കണം. സഹയാത്രികർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള മുഷിഞ്ഞ വസ്ത്രങ്ങളുമായി യാത്ര ചെയ്യാനും അനുവദിക്കില്ല.വാഹനത്തിന് കേടുവരുത്തിയാൽ 500 റിയാൽ പിഴ നല്കണം.

പുറത്തേക്കും അകത്തേക്കും കടക്കുന്നതിനായുള്ള നിശ്ചിത വാതിലുകളിലൂടെയല്ലാതെ കയറുകയും ഇറങ്ങുകയും ചെയ്യുന്നതിന് 500 റിയാൽ പിഴ നൽകണം. സീറ്റിലിരിക്കാതെ നിന്ന് യാത്ര ചെയ്യുന്നവർക്ക് 100 റിയാൽ, യാത്രക്കിയിൽ ഡ്രൈവറുടെ ശ്രദ്ധ മാറ്റിക്കുന്നതിനു 200 റിയാൽ, ബസിനുള്ളിലെ നിരോധിത ഭാഗങ്ങളിൽ കടന്നാൽ 200 റിയാൽ,സഹയാത്രികർക്കോ ബസ് ജീവനക്കാർക്കോ അസൗകര്യം ഉണ്ടാക്കുന്നവർക്ക് 200 റിയാൽ, വാതിലുകൾ അടക്കുകയും സഹയാത്രികർക്ക് സഞ്ചരിക്കാൻ മതിയായ സ്ഥലം അനുവദിക്കാതെ ബസിനുള്ളിൽ വഴി തടസ്സപ്പെടുത്തിയാൽ 100 റിയാൽ എന്നിങ്ങനെ പിഴ ഒടുക്കേണ്ടി വരും.

ബസിനുള്ളിലോ നിരോധനമുള്ള മറ്റിടങ്ങളിലോ വെച്ച് പുകവലിച്ചാൽ 200 റിയാൽ പിഴ നൽകണം.ബസിന്‍റെ ജാലകങ്ങളുടേയും വാതിലിന്‍റെയും ഭാഗങ്ങൾ അടർത്തിയെടുക്കുകയോ കേടുവരുത്തുകയോ പുറത്ത് തൂക്കിയിടുകയോ ചെയുന്നവർക്ക് 300 റിയാൽ, സീറ്റുകളിൽ കാലുകൾ കയറ്റി വെച്ച് യാത്ര ചെയ്യുന്നവർക്ക് 200 റിയാൽ, ബസ് നിറഞ്ഞ് യാത്രക്കാരുണ്ടെന്നു ചുമതലപ്പെട്ടവർ പറഞ്ഞിട്ടും കേൾക്കാതെ ബസിൽ കയറാൻ ശ്രമിച്ചാൽ 100 റിയാൽ,കുട്ടികളുടെ സ്‌ട്രോളറുകൾ, വീൽചെയറുകൾ, വൈകല്യമുള്ളവർക്കുള്ള ട്രാവലിങ് എയ്‌ഡുകൾ എന്നിവയല്ലാത്ത മടക്കി സൂക്ഷിക്കാൻ കഴിയാത്ത ചക്രങ്ങളുള്ള ഉപകരണങ്ങൾ ബസിൽ കയറ്റുന്നവർ 200 റിയാൽ എന്നിങ്ങനെ പിഴ നൽകണം. നിരോധിത വസ്തുക്കൾ കൈവശം വെക്കാൻ പാടില്ല. ആയുധങ്ങൾ, സ്ഫോടകവസ്തുക്കൾ മുതലായവ കൈയിൽ കരുതരുത്.

ALSO READ:നവകേരള സദസ്സിൽ പങ്കെടുത്ത യു ഡി എഫ് നേതാക്കൾക്ക് സസ്പെൻഷൻ
മൂന്ന് മണിക്കൂറിൽ കൂടുതൽ ദൈർഘ്യമുള്ള ഇന്‍റർസിറ്റി ബസിന്‍റെ സർവീസ് റദ്ദാക്കുകയോ പുറപ്പെടാൻ 60 മിനിറ്റിൽ കൂടുതൽ വൈകുകയോ ചെയ്യുന്ന പക്ഷം യാത്രക്കാർക്ക് സൗജന്യമായി ഭക്ഷണം നൽകണം. ബസ് ട്രിപ്പ് മുടങ്ങുകയോ രണ്ട് മണിക്കൂറിൽ കൂടുതലായി വൈകുകയോ ചെയ്താൽ യാത്രക്കാർക്ക് അനുയോജ്യമായ ഇതര മാർഗ്ഗങ്ങൾ തെരഞ്ഞെടുക്കാം. കൂടാതെ യാത്ര ഉപേക്ഷിക്കുന്നവർക്ക് ടിക്കറ്റിന്‍റെ മുഴുവൻ വിലയും തിരികെ നൽകണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here