ചോരയില്‍ മുങ്ങി ഗാസയിലെ ക്രിസ്മസ് രാത്രി; ഇസ്രയേലിന്റെ കൂട്ടക്കുരുതിയില്‍ പൊലിഞ്ഞത് 70 ജീവനുകള്‍

ക്രിസ്മസ് രാത്രിയിലും ഗാസയെ ആക്രമിച്ച് ഇസ്രയേല്‍. ഗാസയിലെ അല്‍ മഗാസി അഭയാര്‍ഥി ക്യാമ്പിനു നേര്‍ക്കുണ്ടായ ആക്രമണത്തില്‍ 70 പേര്‍ കൊല്ലപ്പെട്ടു. ഞായാറാഴ്ച രാത്രിയിണ്ടായ ആക്രമണത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ക്കപ്പെടുകയും ചെയ്തതായി ഹമാസ് സര്‍ക്കാരിന്റെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Also Read : ബുള്ളറ്റ് റൈഡിന് പോകുന്നവര്‍ ഒന്ന് സുക്ഷിച്ചോളു…സീറ്റിനടിയില്‍ ചിലപ്പോള്‍ ഇവനുണ്ടാകും വിഡിയോ വൈറല്‍

അഭയാര്‍ഥി ക്യാമ്പില്‍ നടന്നത് ഭീകരമായ കൂട്ടക്കൊലയാണെന്നും അത് യുദ്ധക്കുറ്റകൃത്യമാണെന്നും ഹമാസ് വക്താവ് ആരോപിച്ചു. ഗാസയ്ക്കുനേരെ ഇതുവരെയുണ്ടായ രക്തരൂക്ഷിതമായ ആക്രമണങ്ങളില്‍ ഒന്നാണ് ഞായറാഴ്ചയുണ്ടായതെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു.

അഭയാര്‍ഥി ക്യാമ്പില്‍ വളരെയധികം കുടുംബങ്ങള്‍ ഉണ്ടായിരുന്നതായും മരണനിരക്ക് ഇനിയും ഉയരാനിടയുണ്ടെന്നും ആരോഗ്യമന്ത്രാലയ വക്താവ് അഷറഫ് അല്‍ ഖിദ്ര പറഞ്ഞു. ക്യാമ്പില്‍ ധാരാളം കുടുംബങ്ങള്‍ താമസിക്കുന്നതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും സംഭവം ഒരു കൂട്ടക്കൊലയാണെന്നും അദ്ദേഹം പറഞ്ഞു.

Also Read : മനുഷ്യക്കടത്ത് സംശയിച്ച വിമാനത്തിന് പറക്കാന്‍ അനുമതി; യാത്ര ഇന്ത്യയിലേക്ക്?

ഒക്ടോബര്‍ മുതല്‍ ഇസ്രായേല്‍ ആക്രമണത്തില്‍ 20,400ലധികം പലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഇസ്രായേലിനെതിരായ ഹമാസിന്റെ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 1,139 ആണെന്നുമാണ് കണക്കുകള്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 166 പലസ്തീനികള്‍ കൊല്ലപ്പെട്ടതായും പലസ്തീനികളുടെ ആകെ മരണസംഖ്യ 20,400 ആയി ഉയര്‍ന്നതായും ഗാസ ആരോഗ്യ മന്ത്രാലയ വക്താവ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News