
കൊലക്കേസ് പ്രതിയുടെ വീട്ടിൽ നടന്ന ഉഗ്രസ്ഫോടനത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് സി ഐ ടി യു ജില്ലാ കമ്മിറ്റി. രാവിലെ 7.30 മണിക്ക് ശേഷം പെരുനാട്ടിൽ സി ഐ ടി യു പ്രവർത്തകൻ ജിതൻ ഷാജി കൊലക്കേസിലെ ഒന്നാം പ്രതി ആർ എസ് എസുകാരനായ വയറൻ മരുതിയിൽ താമസിക്കുന്ന നിഖിലേഷിന്റെ വീട്ടിൽ ആണ് ഉഗ്രസ്ഫോടനം നടന്നത്.
അര കിലോമീറ്റർ ചുറ്റളവിന് ഉള്ളിൽ സ്ഫോടനത്തിന്റെ ശബ്ദം കേട്ട് പരിസരവാസികൾ ഞെട്ടി വിറച്ചതാണ്. എന്നാൽ ഇപ്പോൾ പറയുന്നത് സിഗററ്റ് ലൈറ്റർ പൊട്ടിതെറിച്ചെന്നാണ്. ഇക്കാരത്തിൽ നാട്ടുകാർക്ക് വിശ്വസിക്കാവുന്ന വിശദീകരണം അല്ല പോലീസ് ധൃതി പിടിച്ച് നടത്തിയിരിക്കുന്നത്. രാഷ്ടീയ എതിരാളികളെ വകവരുത്തുന്നതിന് ശേഖരിച്ചിട്ടുള്ള സ്ഫോടക വസ്തുവാണ് പൊട്ടിയിട്ടുള്ളതെന്ന് നാട്ടുകാർ വിശ്വസിക്കുന്നത്.
അന്വേഷണം പൂർത്തീകരിക്കുന്നതിനു മുമ്പ് ധൃതിപിടിച്ചുള്ള അസാധാരണമായ പോലീസിന്റെ പത്രകുറിപ്പ് ന്യായികരിക്കാൻ കഴിയുന്നതല്ല. ആയതിനാൽ സ്ഫോടനത്തെ പറ്റി സമഗ്ര അന്വേഷണം നടത്തി കുറ്റവാളികളുടെ പേരിൽ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് സി ഐ ടി യു ജില്ലാ കമ്മിറ്റി പ്രസിഡണ്ട് എസ്.ഹരിദാസ് പറയുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here