
മുണ്ടക്കൈ- ചൂരല്‍മല ദുരന്ത ബാധിതരെ പുനരധിവാസിപ്പിക്കുന്നതിനായുളള ടൗണ്‍ഷിപ്പ് നിശ്ചിത സമയത്തുതന്നെ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി. സംസ്ഥാന സര്‍ക്കാരിന്‍റെ 4ാം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി കല്‍പ്പറ്റയില്‍ സംഘടിപ്പിച്ച പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. രാഷ്രീയ പലപോക്കലോടെയാണ് കേരളത്തെ കേന്ദ്രം നിരന്തരം അവഗണിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ നാലാം വാര്‍ഷികത്തോട് അനുബന്ധിച്ച് ് വയനാട്ടിലെത്തിയ മുഖ്യമന്ത്രി വയനാടില്‍ നടക്കുന്ന പുനരധിവാസ പ്രവര്‍ത്തനങ്ങളെക്കുറിച്ചാണ് പ്രധാനമായും സംസാരിച്ചത്. 2018ലെ പ്രളയ സമയത്ത് കേരളത്തെ സഹായിക്കാന്‍ പല രാജ്യങ്ങളും തയ്യാറായി എന്നും എന്നാല്‍ കേന്ദ്രം ഇത് വിലക്കിയെന്നും അദ്ദേഹം ആരോപിച്ചു.
മുണ്ടക്കൈ – ചൂരല്‍മല ദുരന്തത്തെ തുടര്‍ന്ന് കേരളത്തിന് ധനസഹായമായി ഒന്നും നല്‍കാന്‍ മോദി സര്‍ക്കാര്‍ തയ്യാറായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരത്തിലുള്ള കേന്ദ്ര അവഗണനയെ മറികടന്ന് കേരളം മുന്നോട്ട് പോകുകയാണെന്ന് വ്യക്തമാക്കിയ അദ്ദേഹം മുണ്ടക്കൈ – ചൂരല്‍മല ദുരന്ത ബാധിതരെ നിശ്ചിത സമയത്തുതന്നെ പുനരധിവസിപ്പിക്കുമെന്നും കേന്ദ്ര അവഗണനയ്ക്കിടയിലെ കേരളത്തിന്‍റെ അതിജീവനം ലോകത്തെ അത്ഭുതപ്പെടുത്തുകയാണെന്നും കൂട്ടിച്ചേർത്തു.
pinarayi vijayan against central government on rejecting aid to wayanad rehabilitation sj1

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here