നവകേരള സദസ് മുന്നോട്ട് വയ്ക്കുന്ന ആശയം തള്ളിക്കളയാന്‍ കേരളത്തിലുള്ളവര്‍ക്ക് കഴിയില്ല: മുഖ്യമന്ത്രി

നാടിന്റെ ഐതിഹാസികമായ ജന മുന്നേറ്റത്തിനാണ് നവകേരള സദസിലൂടെ കേരളം സാക്ഷ്യം വഹിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലുടനീളം നവകേരള സദസിലേക്ക് വന്‍ ജനാവലി ഒഴുകിയെത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷം സദസ് എന്തിനാണ് ബഹിഷ്‌കരിച്ചത് എന്നത് അവര്‍ക്ക് തന്നെ അറിയില്ലെന്നും നവകേരള സദസ് മുന്നോട്ടുവെച്ച ആശയം കേരളത്തില്‍ ജീവിക്കുന്ന ആര്‍ക്കും തള്ളി കളയാനാവില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

യുഡിഎഫ് സര്‍ക്കാര്‍ നാടിന് ശാപമായിരുന്നു. യുഡിഎഫ് ഭരണത്തില്‍ തകര്‍ന്നുപോയ കേരളത്തെ പുനരുജ്ജീവിപ്പിക്കുക എന്ന ദൗത്യമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഏറ്റെടുത്തത്. കേന്ദ്രത്തിനെതിരെ ഒരക്ഷരം ഉരിയാടാത്ത പ്രതിപക്ഷം, ബിജെപിയുടെ മനസ്സിന് നീരസം ഉണ്ടാക്കുന്ന തരത്തില്‍ ഒരു വിമര്‍ശനം ഉന്നയിക്കാന്‍ പോലും തയ്യാറല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം യൂത്ത് കോൺഗ്രസിന്റെ ഡിജിപി ഓഫീസ് മാർച്ചിൽ അക്രമം അഴിച്ചുവിട്ടതിനെ മുഖ്യമന്ത്രി നേരത്തെ വിമര്‍ശിച്ചിരുന്നു. നവകേരള സദസിനോടനുബന്ധിച്ച് തിരുവനന്തപുരം കാട്ടാക്കടയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നവകേരള സദസിന് ലഭിക്കുന്ന പിന്തുണ പ്രതിപക്ഷത്തെ അസ്വസ്ഥരാക്കുന്നു. അത്കൊണ്ടാണ് വ്യാപക അക്രമം അഴിച്ചുവിടുന്നത്. നവകേരള സദസിന്റെ ബോർഡുകളും പരസ്യങ്ങളും തകർക്കുന്നതും ഇത് കൊണ്ടാണ്.

Also Read: ഭരണാധികാരികൾ ജനങ്ങളിലേക്ക് ഇറങ്ങി വരുന്നത് സ്വപ്നം, മുഖ്യമന്ത്രി പിണറായി വിജയൻ അത് സാക്ഷാത്കരിച്ചു; ശ്രീകുമാരൻ തമ്പി

നവകേരള സദസ് ആരംഭിച്ചപ്പോൾ മുതൽ പ്രതിപക്ഷവും അവരുടെ യുവജന സംഘടനകളും അക്രമ സമരങ്ങൾ തുടങ്ങിയിരുന്നു. കോൺഗ്രസ് പാർട്ടിയുടെ അനുമതിയോടെയാണ് ഇക്കാര്യങ്ങൾ നടക്കുന്നത്. തിരുവനന്തപുരം നഗരത്തിൽ എങ്ങനെയാണ് അക്രമം അരങ്ങേറിയത് എന്നത് കണ്ടതാണ്. നവകേരള സദസ്സിലേക്ക് ജനങ്ങൾ എത്തിയത് ബഹിഷ്കരിച്ചവർക്ക് ഷോക്കായി. നവകേരള സദസും കുറ്റ വിചാരണ സദസും കടലും കടലാടിയും തമ്മിലുള്ള വ്യത്യാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Also Read: പാർലമെന്റ് ആക്രമണം; പ്രതി നീലം ആസാദിന് എഫ്ഐആറിന്റെ പകർപ്പ് നൽകാനുള്ള ഉത്തരവിന് സ്റ്റേ

അതേസമയം നവകേരള സദസ് അവസാനിക്കുന്നതോടെ കേരളത്തിന്റെ വികസനത്തിന്റെ പൂർണരൂപം കിട്ടുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യാ സ്കിൽസ് റിപ്പോർട്ടിൽ രാജ്യത്ത് ഒന്നാമത് കേരളമാണ്. രാജ്യത്തെ നഗരങ്ങളിൽ കൊച്ചി രണ്ടാം സ്ഥാനവും തിരുവനന്തപുരം നാലാം സ്ഥാനവും കരസ്ഥമാക്കി. തൊഴിൽ ക്ഷമതയുള്ള സംസ്ഥാനങ്ങളിൽ രണ്ടാം സ്ഥാനം കേരളത്തിനാണ്. കമ്പ്യൂട്ടർ സ്കിൽസിൽ കേരളം മൂന്നാം സ്ഥാനത്താണ്. ഈ നേട്ടം സംസ്ഥാനത്തെ ഐ ടി മേഖലയിലെ വളർച്ചയാണ് കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News