
കള്ളാടിയിലെ ദുരന്തബാധിതർക്ക് അടിസ്ഥാനസൗകര്യം ഉറപ്പാക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ക്യാമ്പുകളിൽ താമസിക്കുന്നവർക്ക് വസ്ത്രം മാറാനടക്കമുള്ള സൗകര്യങ്ങൾ ഇല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഈ കാര്യങ്ങൾ ശ്രദ്ധിച്ച് സർക്കാർ ആവശ്യമായ നടപടി എടുക്കണമെന്നും പിണറായി വിജയൻ പറഞ്ഞു. കള്ളാടി ദുരന്തമേഖല സന്ദർശിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സർക്കാരിന് പൂർണപിന്തുണയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കൂട്ടിയിട്ട മണ്ണ് നീക്കം ചെയ്യാത്തത് സർക്കാരിന്റെ വീഴ്ചയാണെന്നും ദുരന്തം ഒഴിവാക്കാനുള്ള തീരുമാനങ്ങൾ ഒന്നും നടപ്പായില്ലെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ മേൽനോട്ടം പൊതുമരാമത്ത് വകുപ്പിനാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. പ്രകൃതി ദുരന്തമല്ലെന്ന് മുഖ്യമന്ത്രിയടക്കമുള്ളവർ വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.
Also Read: കള്ളാടി ദുരന്തം; ആവശ്യമായ പരിശോധനയും അന്വേഷണവും നടത്തണമെന്ന് ഗോവിന്ദൻ മാസ്റ്റർ
ശക്തമായ മഴ ഉണ്ടായിട്ടും സർക്കാർ അപകട മുന്നറിയിപ്പ് നൽകിയില്ലെന്നും പിണറായി വിജയൻ പറഞ്ഞു. ചില കാര്യങ്ങൾ മനസ്സിലാക്കി പോകുന്നത് നല്ലതാണെന്നും ശക്തമായ മഴ വയനാട്ടിൽ ഉണ്ടാകുമെന്നറിഞ്ഞിട്ടും മുന്നൊരുക്കങ്ങൾ ഉണ്ടായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. എന്തുകൊണ്ടാണ് മുന്നൊരുക്കങ്ങൾ ഉണ്ടാവാതിരുന്നതെന്നും എന്തുകൊണ്ട് അപകട മുന്നറിയിപ്പ് നൽകിയില്ലെന്നും അദ്ദേഹം ചോദിച്ചു.അതിതീവ്ര മഴയുണ്ടായിട്ടും പുറത്തിറക്കിയ മുന്നറിയിപ്പ് യെല്ലോ അലേർട്ടാണെന്നും അദ്ദേഹം പറഞ്ഞു. വേണ്ട മുന്നറിയിപ്പ് നൽകാത്തത് ഗുരുതര വീഴ്ചയാണെന്നും ആളുകളുടെ സുരക്ഷക്ക് വോണ്ടി മുൻകരുതൽ എടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. റെഡ് അലേർട്ട് പ്രഖ്യാപിച്ചത് ദുരന്തമുണ്ടായതിനു ശേഷമാണെന്നും അദ്ദേഹം വ്യക്തമാക്കി.
മണ്ണ് സുരക്ഷിതമായ സ്ഥലത്തേക്ക് നീക്കണമെന്ന് നേരത്തെ നിർദേശം ഉണ്ടായിട്ടും നടപ്പിലായില്ലെന്നും അദ്ദേഹം പറഞ്ഞു. മീനാക്ഷി പാലത്തിനു സമീപത്തെ കുടുംബങ്ങളെ മാറ്റണം എന്നാ നിർദേശം ഉണ്ടാരുന്നെന്നും കൊങ്കൺ റെയിൽവേ അതോറിറ്റി വേണ്ട കരുതൽ എടുക്കേണ്ടതുണ്ടാരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ഏകോപനത്തിൽ വലിയ തോതിൽ തകരാറുണ്ടായതായും അദ്ദേഹം പറഞ്ഞു. വിവിധ വകുപ്പുകളും മന്ത്രിമാരും തമ്മിൽ പ്രശ്നങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. പ്രകൃതി ദുരന്തമല്ലെന്ന് ചില ഉന്നത ഉദ്യോഗസ്ഥരും മന്ത്രിയും മുഖ്യമന്ത്രിയും വ്യക്തമാക്കിയതാണെന്ന് അദ്ദേഹം പറഞ്ഞു.
വീഴ്ചകളിൽ പരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ മറ്റു തരത്തിൽ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം നടത്തരുതെന്നും പിണറായു വിജയൻ പറഞ്ഞു. സർക്കാർ തലത്തിൽതന്നെ വസ്തുതകൾ വളച്ചൊടിക്കുന്നെന്നും പരിസ്ഥിതി അഴിമതിയെക്കുറിച്ച് മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
അതേസമയം, വിഴിഞ്ഞം ഓഹരി കൈമാറ്റ വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. ദേശാഭിമാനിയിലെ വാർത്ത മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിച്ചെന്നും
ഇത് കണ്ണടച്ചു ഇരുട്ടാക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു. ഇക്കണോമിക് ടൈംസിലും മാതൃഭൂമിയിലും ഇതേസംബന്ധിച്ച് വാർത്ത വന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

