
രാജ്യം അതീവ ഗുരുതരാവസ്ഥ നേരിടുന്ന ഘട്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിൽ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിൻ്റെ പരമാധികാരത്തിന് പോറലേൽപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്. രാജ്യം സ്വീകരിക്കുന്ന നടപടികളോടൊപ്പം അണിചേരുക. അയൽരാജ്യങ്ങളുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നത്. പക്ഷേ വിപരീത ദിശയിലാണ് പാകിസ്ഥാൻ നീങ്ങുന്നത്. ഇന്ത്യയെ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങൾ വരുന്നു. നല്ല രീതിയിൽ പ്രതിരോധിക്കാൻ രാജ്യത്തിന് കഴിഞ്ഞിട്ടുണ്ട്. പ്രതിരോധത്തിന് ഒപ്പം രാജ്യം ഒറ്റക്കെട്ടായി അണിനിരക്കേണ്ടതുണ്ട്. ഇന്ന് ഉച്ചയ്ക്ക് മന്ത്രിസഭ യോഗം ചേരുമെന്നും നിലവിലെ സാഹചര്യം വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മുഖ്യമന്ത്രിയുടെ യുവജനങ്ങളുമായുള്ള മുഖാമുഖം നാളെ കോഴിക്കോട് നടക്കും. മുഹമ്മദ് അബ്ദുറഹ്മാൻ സ്മാരക ജൂബിലി ഹാളിൽ ചേരുന്ന പരിപാടിയിൽ സംസ്ഥാനത്തെ തെരഞ്ഞെടുത്ത 1500 യുവതി – യുവാക്കൾ പങ്കെടുക്കും. മന്ത്രിസഭയുടെ നാലാം വാർഷികത്തിൻ്റെ ഭാഗമായാണ് വിവിധ വിഭാഗത്തിലുള്ളവരുമായുള്ള മുഖ്യമന്ത്രിയുടെ മുഖാമുഖം.
ALSO READ: കോഴിക്കോട് മെഡിക്കൽ കോളേജിലെ അപകടം; വിദഗ്ദ സംഘം തെളിവെടുപ്പ് നടത്തുന്നു
9 വർഷമായി LDF സർക്കാർ നടപ്പാക്കിവരുന്ന വികസനക്ഷേമ പദ്ധതികൾ വിശദീകരിക്കുന്നതിനും പുതിയ കേരളം എങ്ങനെ ആയിരിക്കണം എന്നതിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിന്റെയും ഭാഗമായാണ് മുഖ്യമന്ത്രി യുവജനങ്ങളുമായി മുഖാമുഖം സംഘടിപ്പിക്കുന്നത്. നാടിൻറെ മുന്നോട്ടുള്ള പ്രയാണത്തിൽ യുവജനതയുടെ പങ്ക് ചർച്ച ചെയ്യുകയും അവരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും മുഖ്യമന്ത്രി കേൾക്കുകയും ചെയ്യും. ശനിയാഴ്ച രാവിലെ 9 മണി മുതൽ കോഴിക്കോട് തളിയ മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് മെമ്മോറിയൽ ജൂബിലി ഹാളിലാണ് മുഖ്യമന്ത്രിയുടെ മുഖാമുഖം 14 ജില്ലകളിൽ നിന്നുമായി 37 മേഖലകളെ പ്രതിനിധീകരിക്കുന്ന 1500 ഓളം പ്രതിഭകളാണ് പ്രതിനിധികളായി പങ്കെടുക്കുകയെന്ന് കോഡിനേറ്ററായ യൂത്ത് കമ്മീഷൻ അംഗം പി സി ഷൈജു പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here