ഇത് ചരിത്രം! എല്‍ഡിഎഫ് സര്‍ക്കാരിന്റെ സ്ത്രീശാക്തീകരണത്തിന്റെ പ്രതിഫലനമാണ് വിഴിഞ്ഞം തുറമുഖത്തെ ‘വനിതാ ക്രെയ്ന്‍ ഓപ്പറേറ്റര്‍മാര്‍’: മുഖ്യമന്ത്രി

വിഴിഞ്ഞം സ്വദേശികളായ 7 പേര്‍ ഉള്‍പ്പെടെ 9 വനിതകളാണ് തുറമുഖത്തിലെ ഓട്ടോമേറ്റഡ് സിആര്‍എംജി ക്രെയിനുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തുറമുഖ നിര്‍മ്മാണത്തിന്റെ പുരോഗതി മനസ്സിലാക്കാന്‍ വിഴിഞ്ഞത്ത് എത്തിയപ്പോഴാണ് വനിതാ ക്രെയ്ന്‍ ഓപ്പറേറ്റര്‍മാരുടെ കാര്യം ശ്രദ്ധയില്‍പ്പെട്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്ത് തന്നെ ആദ്യമായാണ് വനിതകള്‍ യാര്‍ഡ് ക്രെയിനുകളുടെ നിയന്ത്രണം ഏറ്റെടുക്കുന്നതെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു. ഇവരില്‍ പലരും മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍ നിന്നുള്ളവരാണ്.

കണ്ടെയ്‌നറുകളുടെ നീക്കം അത്യാധുനിക റിമോട്ട് ഡെസ്‌ക് വഴി നിയന്ത്രിക്കുന്നതിനായി വിദഗ്ദ്ധ പരിശീലനം പൂര്‍ത്തിയാക്കിയ ഇവര്‍ നാടിന്റെ അഭിമാനമായി മാറിയിരിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മെയ് 2 ന് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കുകയാണ്. ഇതിന്റെ ഭാഗമായി തുറമുഖ നിര്‍മ്മാണത്തിന്റെ പുരോഗതി മനസ്സിലാക്കാന്‍ വിഴിഞ്ഞത്ത് എത്തിയപ്പോള്‍ ശ്രദ്ധയില്‍ വന്ന ഒരു കാര്യം അവിടെ കണ്ടെയ്‌നര്‍ നീക്കം നിയന്ത്രിക്കുന്നത് കുറെ വനിതകളാണ് എന്നതാണ്. വിഴിഞ്ഞം സ്വദേശികളായ 7 പേര്‍ ഉള്‍പ്പെടെ 9 വനിതകളാണ് തുറമുഖത്തിലെ ഓട്ടോമേറ്റഡ് സിആര്‍എംജി ക്രെയിനുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്. രാജ്യത്ത് തന്നെ ആദ്യമായാണ് വനിതകള്‍ യാര്‍ഡ് ക്രെയിനുകളുടെ നിയന്ത്രണം ഏറ്റെടുക്കുന്നത്. വിഴിഞ്ഞം, കോട്ടപ്പുറം, പൂവാര്‍ സ്വദേശിനികളായ പി. പ്രിനു, എസ്. അനിഷ, എല്‍. സുനിത രാജ്, ഡി.ആര്‍. സ്റ്റെഫി റബീറ, ആര്‍.എന്‍.രജിത, പി.ആശാലക്ഷ്മി, എ.വി. ശ്രീദേവി, എല്‍.കാര്‍ത്തിക, ജെ.ഡി. നതാന മേരി എന്നിവരാണ് വിഴിഞ്ഞം തുറമുഖത്തെ വനിതാ ക്രെയിന്‍ ഓപ്പറേറ്റര്‍മാര്‍. ഇവരില്‍ പലരും മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. കണ്ടെയ്‌നറുകളുടെ നീക്കം അത്യാധുനിക റിമോട്ട് ഡെസ്‌ക് വഴി നിയന്ത്രിക്കുന്നതിനായി വിദഗ്ദ്ധ പരിശീലനം പൂര്‍ത്തിയാക്കിയ ഇവര്‍ നാടിന്റെ അഭിമാനമായി മാറിയിരിക്കുകയാണ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ക്ഷേമ നടപടികളുടെ തുടര്‍ച്ചയായുണ്ടായ സ്ത്രീശാക്തീകരണത്തിന്റെ പ്രതിഫലനം കൂടിയാണ് വിഴിഞ്ഞം തുറമുഖത്തെ വനിതാ ക്രെയ്ന്‍ ഓപ്പറേറ്റര്‍മാര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News