കേരളം ഭരിക്കുന്നത് ജനങ്ങളോട് പ്രതിബദ്ധതയുള്ള മുന്നണി, പ്രതിസന്ധിയിൽ ജനങ്ങളെ കയ്യൊഴിയില്ല: മുഖ്യമന്ത്രി

കേരളം ഭരിക്കുന്നത് ജനങ്ങളോട് പ്രതിബദ്ധതയുള്ള മുന്നണിയാണെന്നും  പ്രതിസന്ധിയിൽ ജനങ്ങളെ കയ്യൊഴിയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ വറുതിയുടെ ഓണമായിരിക്കും ഇത്തവണയെന്ന് പ്രതിപക്ഷം പ്രചരിപ്പിച്ചു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക ഞെരുക്കത്തിനിടെയിലും സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പം നിന്നു. പുതുപ്പള്ളി കൂരേപ്പടയില്‍ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

60 ലക്ഷം പേര്‍ക്കാണ് ഓണക്കാലത്ത് 3200 രൂപ വീതം സര്‍ക്കാര്‍ നല്‍കിയത്. സപ്ലൈക്കോ, ഓണച്ചന്തകള്‍ വ‍ഴി വിലകുറച്ച് പച്ചക്കറിയും അവശ്യ സാധനങ്ങളും സര്‍ക്കാര്‍ ജനങ്ങളിലേക്ക് എത്തിച്ചു. 32 ലക്ഷം കാര്‍ഡ് ഉടമകളാണ് ഈ ഓണത്തിന് സപ്ലൈക്കോ വ‍ഴി സാധനങ്ങള്‍ വാങ്ങിയത്. കെഎസ്ഐആര്‍ടിസി ജീവനക്കാര്‍, തൊ‍ഴിലുറപ്പ് തൊ‍ഴിലാളികള്‍, കയര്‍ തൊ‍ഴിലാളികള്‍ തുടങ്ങി കേരളത്തിലെ സാധാരണക്കാര്‍ക്ക് ഉത്സവത്ത സര്‍ക്കാര്‍ എത്തിച്ചു.

കേരളത്തെ സാമ്പത്തികമായി വലയ്ക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. സംസ്ഥാനത്തിന്‍റെ കടമെടുപ്പ് പരിധി വലിയ തോതില്‍ വെട്ടിക്കുറച്ചു. കേന്ദ്രം എപ്പോൾ വേണമെങ്കിലും കടമെടുക്കും. സംസ്ഥാനങ്ങൾക്ക് മാത്രം നിയന്ത്രണം.
പശ്ചാത്തല സൗകര്യ വികസനത്തിനാണ് കിഫ്ബി പുനരുജ്ജീവിപ്പിച്ചത്
കിഫ്‌ബി വായ്പ എടുത്താൽ സംസ്ഥാനത്തിന്‍റെ വായ്പയായി കേന്ദ്രം പരിഗണിയ്ക്കുന്നു. വികസനം തടയുകയാണ് അവരുടെ  ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ  സാമ്പത്തികമായി കേന്ദ്രം ശ്വാസംമുട്ടിക്കുമ്പോള്‍
പ്രതിപക്ഷത്തിന് വലിയ സന്തോഷമാണ്. ക്ഷേമ പ്രവർത്തനങ്ങളും വികസനവും നടക്കാതിരുന്നാൽ അസംതൃപ്തി ഉണ്ടാകും. ഇതാണ് പ്രതിപക്ഷം ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News