
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യ സന്ദർശനം റദ്ദാക്കി. മേയ് 9ന് വിക്ടറി ഡേ പരേഡിൽ പങ്കെടുക്കാൻ പ്രധാനമന്ത്രിയെ റഷ്യ ക്ഷണിച്ചിരുന്നു. എന്നാൽ ഇന്ത്യ–പാക്കിസ്ഥാൻ സംഘർഷം രൂക്ഷമായിരിക്കെയാണ് പ്രധാനമന്ത്രി റഷ്യ സന്ദർശനം മാറ്റുന്നത് എന്നാണ് വിവരം.
എന്നാൽ മോദി പങ്കെടുക്കില്ലെങ്കിലും, മറ്റൊരു നയതന്ത്ര പ്രതിനിധി ഇന്ത്യയെ പ്രതിനിധീകരിച്ചു ചടങ്ങുകളിൽ പങ്കെടുക്കുമെന്നു ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് അറിയിച്ചു. പ്രധാനമന്ത്രി മോദിയുടെ സ്ഥാനത്തു പങ്കെടുക്കുന്ന ഇന്ത്യൻ ഉദ്യോഗസ്ഥൻ ആരെന്നു ദിമിത്രി പെസ്കോവ് വെളിപ്പെടുത്തിയില്ല.
റഷ്യയുടെ രണ്ടാം ലോക മഹായുദ്ധത്തിലെ വിജയാഘോഷ ദിനത്തിലെ വിക്ടറി പരേഡിലേക്കാണ് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചത്. വിക്ടറി പരേഡിൽ മോദി പങ്കെടുത്തേക്കുമെന്ന സൂചന നേരത്തെ ഉണ്ടായിരുന്നു. എന്നാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി വിക്ടറി പരേഡിൽ പങ്കെടുക്കില്ലെന്ന് റഷ്യ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇന്ത്യയുടെ പ്രതിനിധി സംഘമായിരിക്കും വിക്ടറി പരേഡിൽ പങ്കെടുക്കുക എന്നും റഷ്യ അറിയിച്ചു.
2024 ജൂലെയിലാണ് പ്രധാനമന്ത്രി അവസാനമായി റഷ്യ സന്ദർശിക്കുന്നു. ഈ സന്ദർശനത്തിൽ വച്ച് പ്രസിഡന്റ് വ്ളാദിമിർ പുടിനുമായി സുപ്രധാന ചർച്ച നടത്തിയിരുന്നു. കൂടാതെ പുടിനെ ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here