
പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിക്കുകയും അത് വീഡിയോയിൽ പകർത്തി ഭീഷണിപ്പെടുത്തിയതിനും മലപ്പുറം തിരൂരിൽ യുവതിയെ പോക്സോ ചുമത്തി അറസ്റ്റ് ചെയതു. പാലക്കാട് കല്ലടിക്കോട് സ്വദേശി സത്യഭാമയാണ് (30) അറസ്റ്റിലായത്. യുവതിയുടെ ഭർത്താവിന്റെ അറിവോടെയായിരുന്നു പതിനഞ്ചുകാരനെ പീഡിപ്പിച്ചത്. പീഡന ദൃശ്യങ്ങൾ പകർത്തിയത് യുവതിയുടെ ഭർത്താവ് തിരൂർ ബിപി അങ്ങാടി സ്വദേശി സാബിക് ആയിരുന്നു. ഇയാൾ നിലവിൽ ഒളിവിലാണ്.
സാബികും സത്യഭാമയും ലഹരിക്ക് അടിമപെട്ടവരാണ്. പതിനഞ്ചുകാരനും ഇവർ ലഹരി കൊടുക്കാൻ ശ്രമിച്ചിരുന്നതായി പൊലീസ് പറയുന്നു. ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി പണം വാങ്ങിയിരുന്നു. സ്ത്രീകളുടെ നഗ്‌ന വീഡിയോ എടുത്തു തരാനും കുട്ടിയോട് ഇവർ ആവശ്യപ്പെട്ടിരുന്നു. പതിനഞ്ചുകാരന്റെ വീട്ടുകാരുടെ പരാതിയിലാണ് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. തിരൂർ പൊലീസാണ് യുവതിയെ പിടികൂടിയത്. യുവതിയുടെ ഭർത്താവിനായി അന്വേഷണം പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.
News summary: A woman was arrested under the POCSO Act in Tirur, Malappuram, for sexually assaulting a 15-year-old boy.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here