പുലിപ്പല്ല് ലഭിച്ചത് തമിഴ്‌നാട്ടിലെ ആരാധകനിൽ നിന്ന്; വേടനെ വനം വകുപ്പിന് കൈമാറി പൊലീസ്

vedan

കഞ്ചാവ് കേസിൽ അറസ്റ്റിലായ റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരൺദാസ് മുരളിയെ ഹിൽ പാലസ് പൊലീസ് വനം വകുപ്പിന് കൈമാറി. പുലിപ്പല്ല് ലോക്കറ്റായി ധരിച്ചതിന് വനം വകുപ്പ് എടുത്ത കേസിലാണ് നടപടി. ലോക്കറ്റ് തമിഴ്നാട്ടിലുള്ള ആരാധകൻ നൽകിയതാണെന്നാണ് വേടൻ നൽതിയ മൊഴി. വേടനെ വനം വകുപ്പ് കസ്റ്റഡിയിൽ എടുത്തു. അനധികൃതമായി പുലിപ്പല്ല് കൈവശം വെച്ചു മൃഗവേട്ട എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. വേടനെ വനം വകുപ്പ് ഉദ്യോഗസ്ഥർ ഉടൻ കോടനാടേക്ക് കൊണ്ടുപോകും. നാളെ പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കും. അതേസമയം കഞ്ചാവ് കേസിൽ വേടനും ഒപ്പമുള്ള എട്ടു പേർക്കും സ്റ്റേഷൻ ജാമ്യം ലഭിച്ചു.

ALSO READ: ‘ലഹരിയിൽ നിന്ന് മോചനം നേടണം’; ഷൈൻ ടോം ചാക്കോ ലഹരി വിമുക്തി കേന്ദ്രത്തിലേക്ക്

ഫ്ലാറ്റിൽ എത്തിയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. ഫ്ലാറ്റിന് പുറത്തുള്ള വേടൻ്റെയും സുഹൃത്തുക്കളുടെയും വാഹനങ്ങളിൽ പോലീസ് പരിശോധന നടത്തി. കൊച്ചിയിലെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടിയ കേസിലാണ് റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരൺദാസ് മുരളി അറസ്റ്റിലാകുന്നത്. കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നും അഞ്ച് ഗ്രാം കഞ്ചാവാണ് പൊലീസ് പിടികൂടിയത്. ഹിൽപാലസ് പൊലീസാണ് ഫ്ലാറ്റിൽ പരിശോധന നടത്തിയത്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കസ്റ്റഡിയിലെടുത്ത വേടൻ കഞ്ചാവ് ഉപയോഗിച്ചതായി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇതിനിടെയാണ് പുലിയുടെ പല്ല് കൂടി വേടനിൽനിന്ന് കണ്ടെത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News