കൊല്ലുന്നുവെന്ന് പറഞ്ഞ് പൊലീസിനെ വിളിച്ചുവരുത്തി; യാതൊരു പ്രകോപനവുമില്ലാതെ അക്രമാസക്തനായി ആക്രമണം

കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോക്ടറെ കുത്തികൊന്ന പ്രതി സന്ദീപ് യാതൊരു പ്രകോപനവുമില്ലാതെയാണ് അക്രമം അഴിച്ചുവിട്ടത്. അയല്‍വാസികളുമായി വഴക്കിട്ട പ്രതി, തന്നെ കൊല്ലുന്നുവെന്ന് പറഞ്ഞ് പൊലീസിനെ വിളിച്ചുവരുത്തുകയായിരുന്നു. കാലില്‍ മുറിവേറ്റ ഇയാളെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയില്‍ എത്തിച്ചപ്പോഴായിരുന്നു അക്രമം അഴിച്ചുവിട്ടത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ വന്ദന ദാസിനെ പ്രതി കത്രിക ഉപയോഗിച്ച് കുത്തിവീഴ്ത്തുകയായിരുന്നു.

Also Read- എംഡിഎംഎ ഉപയോഗിച്ചതിന് സസ്‌പെന്‍ഷന്‍; ആശുപത്രിയില്‍ ഡോക്ടറെ കുത്തികൊന്ന പ്രതി അധ്യാപകന്‍

ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം നടന്നത്. ആശുപത്രിയിലെക്ക് എത്തിക്കുമ്പോള്‍ പ്രതി ശാന്തസ്വഭാവത്തിലായിരുന്നുവെന്നാണ് വിവരം. കാലിലേറ്റ മുറിവില്‍ മരുന്നുവെച്ച് കെട്ടുന്നതിനിടെ പ്രതി യാതൊരു പ്രകോപനവുമില്ലാതെ അക്രമാസക്തനായി. ഇതിനിടെ പ്രതി കത്രികയും കൈക്കലാക്കി.

Also Read- താലൂക്ക് ആശുപത്രിയില്‍ പ്രതിയുടെ കുത്തേറ്റ വനിതാ ഡോക്ടര്‍ക്ക് ദാരുണാന്ത്യം

പ്രതി അക്രമാസക്തനാകുന്നതുകണ്ട ഡോക്ടര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ ചവിട്ടി വീഴ്ത്തുകയായിരുന്നു. തുടര്‍ന്ന് ഡോക്ടറുടെ കഴുത്തിലും നെഞ്ചിലും പിന്‍ഭാഗത്തുമായി കുത്തി. ഗുരുതരമായി പരുക്കേറ്റ വന്ദനയെ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും എട്ടരയോടെ മരണം സംഭവിക്കുകയായിരുന്നു. പ്രതി സന്ദീപ് അധ്യാപകനാണ്. എംഡിഎംഎ ഉപയോഗിച്ചതിന് ഇയാളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News