പൊലീസിന്റെ വയര്‍ലെസ് സന്ദേശം ചോര്‍ത്തി; ഷാജന്‍ സ്‌കറിയക്കെതിരെ പൊലീസ് കേസ്

പൊലീസിന്റെ വയര്‍ലസ് സന്ദേശം ചോര്‍ത്തിയ സംഭവത്തില്‍ ഷാജന്‍ സ്‌കറിയയ്ക്കും ഗൂഗിള്‍ ഇന്ത്യയ്ക്കും എതിരെ പൊലീസ് കേസെടുത്തു. എറണാകുളം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരം പാലാരിവട്ടം പൊലീസാണ് കേസെടുത്തത് . ഷാജന്‍ സ്‌കറിയയുടെ പ്രവൃത്തി സൈബര്‍ തീവ്രവാദമാണെന്ന പരാതിക്കാരന്റെ വാദത്തില്‍ പ്രഥമ ദൃഷ്ട്യാ കഴമ്പുണ്ടെന്ന് കോടതി കണ്ടെത്തിയിരുന്നു.

ഷാജന്‍സ്‌ക്കറിയക്കും ഗൂഗിളിനും ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരമാണ് പാലാരിവട്ടം പൊലീസിന് കേസെടുത്തിരിക്കുന്നത്. ഔദ്യോഗിക രഹസ്യങ്ങള്‍ ഗൂഗിളിന്റെ കീഴിലുള്ള യൂട്യൂബ് വഴി പ്രചരിപ്പിക്കുന്നത് സൈബര്‍ തീവ്രവാദത്തിന്റെ പരിധിയില്‍വരുമെന്നും അതിനാല്‍ കുറ്റക്കാര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശിക്കണമെന്നും ആവശ്യപ്പെട്ടാണ് കേസിലെ പരാതിക്കാരന്‍ അഭിഭാഷകനായ ഫിര്‍ദൗസ് കോടതിയെ സമീപിചേരുന്നത്.

Also Read: കുട്ടനാട്ടിലെ കർഷക ആത്മഹത്യ; മാധ്യമപ്രചാരണം വസ്തുതാവിരുദ്ധമെന്ന് കെ എൻ ബാലഗോപാൽ

പൊലീസിന്റെ വയര്‍ലസ് സന്ദേശം ചോര്‍ത്തുകയും ഷാജന്‍ സ്‌ക്കറിയ തന്റെ യുട്യൂബ് ചാനലിലൂടെ അത് പ്രചരിപ്പിക്കുകയും ചെയ്തത് ഗുരുതര കുറ്റകൃത്യമാണെന്നും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടിരിയിരുന്നു. വിശദമായ വാദം കേട്ട കോടതി ഗൗരവ സ്വഭാവമുള്ള കുറ്റകൃത്യമെന്ന ആക്ഷേപം പ്രഥമദൃഷ്ട്യാ അംഗീകരിച്ചാണ് കോടതി കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. പരാതിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

Also Read: ലോകകപ്പില്‍ ഇന്ത്യയുടെ ‘ദീപാവലി വെടിക്കെട്ട്’; 2 സെഞ്ച്വറികളും, 3 അര്‍ധസെഞ്ച്വറികളും

രണ്ട് ഞെട്ടിക്കുന്ന വയര്‍ലെസ് സന്ദേശങ്ങള്‍ എന്ന തലക്കെട്ടില്‍ മറുനാടന്‍ മലയാളി എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഷാജന്‍ സ്‌കറിയ വീഡിയോ പ്രസിദ്ധീകരിച്ചത്. യൂട്യൂബ് ഉടമയും വിദേശ കമ്പനിയുമായ ഗൂഗിള്‍ ആണ് കേസിലെ ഒന്നാം പ്രതി. ഗൂഗിള്‍ ഇന്ത്യയുടെ പ്രതിനിധികളാണ് രണ്ട് മുതല്‍ ഏഴ് വരെയുള്ള പ്രതികള്‍. ഷാജന്‍ സ്‌കറിയയും സഹപ്രവര്‍ത്തകരും 9 മുതല്‍ പതിനൊന്ന് വരെ പ്രതികളാണ്. .വയര്‍ലസ് സന്ദേശം ചോര്‍ത്തിയെന്ന പരാതിയില്‍ ഷാജന്‍ സ്‌ക്കറിയക്കെതിരെ നേരത്തെ ആലുവ പോലീസും തിരുവനന്തപുരം സൈബര്‍ പൊലീസും കേസെടുത്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here