
മുർഷിദാബാദിലെ സംഘർഷത്തിൽ രാഷ്ട്രീയ പോര് മുറുകുന്നു. വഖഫ് നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ മുര്‍ഷിദാബാദിലുണ്ടായ ആക്രമണത്തിന് പിന്നാലെ രാഷ്ട്രീയ മുതലെടുപ്പുമായി ബിജെപിയും തൃണമൂല്‍ സര്‍ക്കാരും. സംസ്ഥാനത്ത് ക്രമസമാധാനം പുനഃസ്ഥാപിക്കാന്‍ മമതാ സര്‍ക്കാരിന് കഴിയാത്തതില്‍ പ്രതിഷേധം ശക്തമാകുകയാണ്.
അതേസമയം സംഘര്‍ഷ സാഹചര്യം നിലനില്‍ക്കെ മുര്‍ഷിദാബാദ് ഉള്‍പ്പെടെയുള്ള ദുരന്തബാധിത മേഖലകള്‍ സന്ദര്‍ശിക്കരുതെന്ന് മമതയുടെ ആവശ്യത്തെ തള്ളി ഗവര്‍ണര്‍ സി വി ആനന്ദ ബോസ് സന്ദര്‍ശനം നടത്തതിന് പിന്നില്‍ രാഷ്ട്രീയ താല്പര്യമാണെന്ന ആരോപണമാണ് ഉയരുന്നത്.
സംസ്ഥാനത്ത് വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ ബിജെപി ശ്രമിക്കുമ്പോള്‍ അക്രമ സംഭവങ്ങളുടെ വ്യാപ്തി മറച്ചുവെക്കാനുള്ള മമതയുടെ ശ്രമവും തുടരുകയാണ്.
Political battle intensifies in Murshidabad clash

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here