ഗ്യാൻവ്യാപി മസ്ജിദിലെ പൂജ; മസ്ജിദ് കമ്മിറ്റി സുപ്രീംകോടതിയെ സമീപിച്ചു

ഗ്യാൻവ്യാപി മസ്ജിദിലെ പൂജ നടത്തുന്നതിനെതിരെ മസ്ജിദ് കമ്മിറ്റി സുപ്രീംകോടതിയെ സമീപിച്ചു. അലഹബാദ് ഹൈക്കോടതി ഉത്തരവ് എതിരെയാണ് സുപ്രീംകോടതിയിൽ എത്തിയത്. ഹൈക്കോടതി ഉത്തരവ് ആരാധനാലയ നിയമത്തിൻ്റെ ലംഘനമെന്ന് മസ്ജിദ് കമ്മിറ്റി പറഞ്ഞു.

Also read:‘നിത്യഹരിത ഗാനങ്ങളിലൂടെ സംഗീതാസ്വാദകരുടെ ഹൃദയത്തിൽ ഇടം നേടിയ ഗസൽ ഗായകൻ’: പങ്കജ്‌ ഉധാസിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് ഗോവിന്ദൻ മാസ്റ്റർ

അതേസമയം, ഗ്യാൻവാപി മസ്ജിദിലെ വ്യാസ് ജി തെഹ്‌ഖാനയിൽ പൂജ നടത്താന്‍ വാരാണസി ജില്ലാ കോടതി ജനുവരി അവസാനത്തോടെയാണ് അനുമതി നല്‍കിയത്. ജില്ല കോടതി ഉത്തരവ് ചോദ്യം ചെയ്ത് മസ്ജിദ് കമ്മിറ്റി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അലഹബാദ് ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് ഹര്‍ജിയില്‍ വാദം കേട്ടശേഷം മസ്ജിദിലെ സോമനാഥ് വ്യാസ് നിലവറയില്‍ നടത്തുന്ന പൂജ തുടരാമെന്ന് അലഹബാദ് ഹൈക്കോടതി വ്യക്തമാക്കി. കഴിഞ്ഞ 30 വര്‍ഷമായി പൂജ നടക്കാത്ത സ്ഥലത്ത് പൂജ നടത്താന്‍ അനുമതി നല്‍കരുതെന്നും മസ്ജിദ് കമ്മിറ്റി അലഹബാദ് ഹൈക്കോടതിയില്‍ വാദിച്ചിരുന്നു. എന്നാൽ 1993 ൽ പള്ളി ഉൾപ്പെടുന്ന പ്രദേശം റിസീവര്‍ ഭരണത്തിന നൽകിയപ്പോൾ യുപി സർക്കാർ പൂജ നിർത്തിവെച്ചത് നിയമവിരുദ്ധമാണെന്നും ഹൈക്കോടതി വ്യക്തമാക്കി.

Also read:ഇന്ത്യന്‍ സൈനികരെ പറ്റി മുയ്‌സു പറഞ്ഞത് നുണ; മാലദ്വീപ് പ്രസിഡന്റിനെതിരെ മുന്‍മന്ത്രി

1993 വരെ നിലവറകളില്‍ പൂജ നടന്നിരുന്നുവന്നും നിലവറകളിൽ പൂജ നടത്താനുള്ള അവകാശം വ്യാസ് കുടുംബത്തിനായിരുന്നെന്നുുള്ള ഹിന്ദു സേനയുടെ വാദം കോടതി അംഗീകരിച്ചു. യുപി സർക്കാരിൻ്റെ നടപടിയിലൂടെ വ്യാസ കുടുംബത്തിൻ്റെ വിശ്വാസത്തിനുള്ള അവകാശം ഹനിക്കപെട്ടുവെന്നും കോടതി ചൂണ്ടികാട്ടി. 54 പേജുള്ള വിധി പ്രസ്താവത്തിൽ വാരണസി ജില്ല കോടതിയുടെ ഉത്തരവ് പൂർണമായും ശരി വെച്ചു കൊണ്ട് പള്ളി കമ്മിറ്റി നൽകിയ ഹർജി കോടതി പൂർണമായും തള്ളി.ജസ്റ്റിസ് രോഹിത് രജ്ജന്‍ അഗര്‍വാളിന്റെ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. നിലവറ ഉള്‍പ്പടെ മസ്ജിദിന്റെ എല്ലാ ഭാഗങ്ങളും തങ്ങളുടെ അവകാശത്തില്‍ പെട്ടതാണെന്നായിരുന്നു മസ്ജിദ് കമ്മിറ്റി അറിയിച്ചത്. പുജ തുടരാൻ അനുമതി നൽകിയതിനെതിരെ മസ്ജിദ് കമ്മിറ്റി ഉടൻ സുപ്രീം കോടതിയെ സമീപിച്ചേക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here