
പോപ്പ് ഫ്രാൻസിസ് മാര്‍പാപ്പയുടെ സംസ്കാരച്ചടങ്ങ് സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ദിവ്യബലിയോടെ ആരംഭിച്ചു. കത്തോലിക്കാസഭയുടെ ചരിത്രത്തിലെ ഏറ്റവും ജനകീയനായ മാർപാപ്പയ്‌ക്ക് ലോകം നിറകണ്ണുകളോടെ വിട നൽകുന്നു. പാപ്പയുടെ അന്ത്യാഭിലാഷപ്രകാരം റോമിലെ സെന്റ് മേരി മേജർ ബസിലിക്കയിൽ ലളിതവും സ്വകാര്യവുമായാണ് സംസ്കാരം.
സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ ചടങ്ങുകൾക്കുശേഷം ഭൗതികശരീരം സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേക്കു തിരികെക്കൊണ്ടുപോകും. അവിടെനിന്നു 4 കിലോമീറ്റർ അകലെ, സെന്റ് മേരി മേജർ ബസിലിക്കയിലെത്തിച്ച് സംസ്കരിക്കും.
സംസ്കാര ചടങ്ങുകള്‍ നടക്കുന്ന സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ ജനസാഗരമായി. ജനലക്ഷങ്ങളാണ് പാപ്പയെ ഒരുനോക്ക് കാണുവാന്‍ വത്തിക്കാനിലേക്ക് ഒഴുകി എത്തിയത്. രാഷ്ട്രപതി ദ്രൗപദി മുർമു വെള്ളിയാഴ്‌ച വൈകിട്ട് വത്തിക്കാനിലെത്തി. സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ നടക്കുന്ന ചടങ്ങുകളിലും പ്രാർഥനയിലും രാഷ്ട്രപതി പങ്കെടുത്തു. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രി റോഷി അഗസ്റ്റിൻ ചടങ്ങിൽ പങ്കെടുത്തു. സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയായി സെന്റ് മേരി മേജർ ബസിലിക്കയിലേക്ക് വിലാപയാത്ര ആരംഭിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here