
മലയാളസിനിമയിലെ നഷ്ടക്കണക്ക് വീണ്ടും പുറത്തുവിട്ട് നിർമാതാക്കളുടെ സംഘടന. മാർച്ച് മാസത്തിൽ തിയറ്ററിൽ രക്ഷപ്പെട്ടത് എമ്പുരാൻ മാത്രമാണെന്ന് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. മാർച്ചിൽ റിലീസ് ചെയ്ത 15 ചിത്രങ്ങളിൽ 14 എണ്ണവും തിയേറ്ററിൽ പരാജയപ്പെട്ടു. മാർച്ച് മാസത്തിൽ കേരളത്തിലെ തിയേറ്ററുകളിൽ റിലീസായ പതിനഞ്ച് സിനിമകളിൽ പതിനാല് എണ്ണവും പരാജയപ്പെട്ടു എന്നാണ് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പുറത്ത് വിട്ട കണക്കുകൾ വ്യക്തമാക്കുന്നത്.
175കോടിയിലധികം രൂപ മുതൽമുടക്കുള്ള എമ്പുരാൻ സിനിമ ഒഴികെ മറ്റു സിനിമകളെല്ലാം പരാജയപ്പെട്ടു എന്നാണ് കണക്കുകൾ പറയുന്നത്. 27 ന് റിലീസ് ചെയ്ത ശേഷം 31 വരെയുള്ള അഞ്ചുദിവസം സംസ്ഥാനത്തെ തിയറ്ററുകളിൽ നിന്ന് എമ്പുരാൻ നേടിയത് 24. 65 കോടി രൂപയാണ്.
മാർച്ച് ഏഴാം തീയതി അഞ്ചു ചിത്രങ്ങൾ റിലീസ് ചെയ്തിരുന്നു. ഇതിൽ നാലു കോടിയിലധികം മുടക്കിയ ഔസേപ്പിന്റെ ഒസ്യത്ത് തിയേറ്റർ കളക്ഷനായി നേടിയത് 45ലക്ഷം രൂപമാത്രം. 2.6കോടി മുടക്കിയ പരിവാർ നേടിയത് 26ലക്ഷം മാത്രമാണ്. മറുവശം, വടക്കൻ, ആരണ്യം, ഉറ്റവർ, തിരുത്ത് തുടങ്ങിയ ചിത്രങ്ങൾ തിയേറ്ററിൽ നേരിട്ടത് ഇതിനേക്കാൾ ദയനീയ പരാജയമാണ്. തിയേറ്റ ഉടമകളിൽ നിന്നും വിതരണക്കാരിൽ നിന്നും ലഭിച്ച വിവരങ്ങൾ ഉൾപ്പെടുത്തിയാണ് നിർമാതാക്കൾ ഈ കണക്കുകൾ പുറത്ത് വിട്ടത്. OTT റിലീസ്, സാറ്റലൈറ്റ് റൈറ്റ് തുടങ്ങിയവ ഇതിൽ ഉൾപ്പെട്ടിട്ടില്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here