
ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ സൈനിക യൂണിഫോമുകൾ, കോംബാറ്റ് പാറ്റേൺ വസ്ത്രങ്ങൾ എന്നിവ വിൽക്കുന്നതിനും നിർമ്മിക്കുന്നതിനും സൂക്ഷിക്കുന്നതിനും നിരോധം ഏർപ്പെടുത്തി. ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് സൈനിക വസ്ത്രങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് നടപടി. ഇതുമായി ബന്ധപ്പെട്ട് അധികൃതർ ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്.
കിഷ്ത്വാർ ഡെപ്യൂട്ടി കമ്മീഷണർ രാജേഷ് കുമാർ ഷാവനാണ് നിരോധനത്തിന് ഉത്തരവിട്ടത്. പൊതു സുരക്ഷയ്ക്കും, ജനങ്ങളുടെ സമാധാനത്തിനും ഉണ്ടായേക്കാവുന്ന അപകട സാധ്യത കണക്കിലെടുത്താണ് നിരോധനമെന്ന് ശനിയാഴ്ച പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. സൈനിക യൂണിഫോമുകൾ വാങ്ങുകയും സൂക്ഷിക്കുകയും വിൽക്കുകയും ചെയ്യുന്ന എല്ലാ അംഗീകൃത സ്വകാര്യ സ്ഥാപനങ്ങളും കടകളും പ്രവർത്തന അനുമതിയെക്കുറിച്ച് അടുത്തുള്ള പൊലീസ് സ്റ്റേഷനുകളിൽ രേഖാമൂലം വിവരം കൈമാറണമെന്ന്, ജില്ലാ മജിസ്‌ട്രേറ്റ് നിർദേശം നൽകി. 15 ദിവസത്തിനുള്ളിൽ ഈ വിവരങ്ങൾ ഹാജരാക്കണമെന്നും നിർദേശമുണ്ട്.
ALSO READ: തെക്കൻ ഇസ്രയേലിനെ ലക്ഷ്യമിട്ട് ഹൂതി ബാലിസ്റ്റിക് മിസൈൽ ആക്രമണം; വിമാന സര്‍വീസുകള്‍ റദ്ദാക്കി
അത്തരം വസ്തുക്കൾ കൈകാര്യം ചെയ്യുന്ന എല്ലാ അംഗീകൃത വ്യക്തികളും സ്വകാര്യ സ്ഥാപനങ്ങളും കടകളും അവർ നിർമ്മിച്ച ഖാദി വസ്ത്രങ്ങൾ, തുണി എന്നിവയുടെ വിൽപ്പനയെക്കുറിച്ചുള്ള രണ്ടാഴ്ചയിലൊരിക്കൽ റിപ്പോർട്ടുകളും അത്തരം വിൽപ്പന നടത്തിയ സൈനിക, അർദ്ധസൈനിക, പോലീസ് ഉദ്യോഗസ്ഥരുടെ വിശദമായ വിവരങ്ങളും സമർപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here