
എറണാകുളം അങ്കമാലി അതിരൂപതാ കുർബാന തർക്കത്തെ തുടർന്ന് മാർ ജോസഫ് പാംപ്ലാനിക്കെതിരെ പ്രതിഷേധം. ബിഷപ്പ് ഹൗസിൽ ഒരു വിഭാഗം വിശ്വാസികൾ പാംപ്ലാനിയെ തടഞ്ഞുവെച്ചു. പാംപ്ലാനി വിമത വിഭാഗത്തോട് അനുഭാവം പ്രകടിപ്പിക്കുന്നു എന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.
ALSO READ: വി എം സുധീരനെ വസതിയിലെത്തി കണ്ട് കെ സുധാകരൻ; സൗഹൃദ സന്ദർശനം മാത്രമെന്ന് നേതാക്കൾ
സമവായ ചർച്ചയ്ക്ക് നേതൃത്വം നൽകേണ്ട മാർ ജോസഫ് പാമ്പ്ലാനി വിമത വിഭാഗത്തോട് അനുഭാവം പ്രകടിപ്പിക്കുന്നു എന്നാരോപിച്ചാണ് സിനഡ് അനുകൂലികൾ അതിരൂപത ആസ്ഥാനത്ത് പ്രതിഷേധം നടത്തിയത്. ഇത് രണ്ടാം തവണയാണ് പാംപ്ലാനിയെ പ്രതിഷേധക്കാർ തടഞ്ഞു വയ്ക്കുന്നത്.
ALSO READ: ‘എൽഡിഎഫിന് നാടിനോടും ജനങ്ങളോടും പ്രതിബദ്ധതയുണ്ട്, യുഡിഎഫിന് അതുണ്ടായിരുന്നില്ല’; മുഖ്യമന്ത്രി
ഏകീകൃത കുർബാന നടപ്പിലാക്കുന്നതിന് പകരം എങ്ങനെ കുർബാന നടപ്പിലാക്കാതെയിരിക്കാം എന്നതിനാണ് പാംപ്ലാനി ശ്രമിക്കുന്നതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. വിമത വിഭാഗത്തിനെതിരെ നടപടി എടുക്കുകയും മാർ ജോസഫ് പാംപ്ലാനി മെത്രാപ്പോലീത്തൻ വികാരി സ്ഥാനം രാജിവെക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. പ്രതിഷേധം ശക്തമായതോടെ പോലീസ് സ്ഥലത്തെ. സംഭവത്തിൽ ഇന്ന് വിവിധ ഘട്ടങ്ങളിലായി ചർച്ച നടന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here