
ഒഡീഷയിൽ വിദ്യാർത്ഥിനി തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തിൽ നിയമസഭ മന്ദിരത്തിന് മുന്നിലെ പ്രതിഷേധത്തിൽ സംഘർഷം. ബിജെഡിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു.
പെൺകുട്ടിക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് ബിജെഡിയുടെ പ്രതിഷേധം.
ലൈംഗികാതിക്രമം നടത്തിയ അധ്യാപകനെതിരെ നടപടിയടുക്കാത്തതിൽ മനംനൊന്താണ് വിദ്യാർത്ഥിയുടെ ആത്മഹത്യ. സംഭവത്തിൽ സംസ്ഥാനത്ത് ബന്ദ് പ്രഖ്യാപിച്ചിരുന്നു. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നും പെൺകുട്ടിക്ക് നീതി ലഭിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
ഒഡീഷയിലെ ബാലസോറിൽ ബി എഡ് വിദ്യാർത്ഥിനി തീകൊളുത്തി ആത്മഹത്യ സംഭവത്തിൽ സംസ്ഥാനത്ത് വ്യാപക പ്രതിഷേധമാണ് അരങ്ങേറുന്നത്.. വകുപ്പു മേധാവി ലൈംഗികാതിക്രമം നടത്തിയെന്ന് വിദ്യാർത്ഥിനി കോളേജ് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയെടുത്തില്ല.. പ്രിൻസിപ്പൽ ആരോപണ വിധേയനായ അധ്യാപകൻ സമീർ രഞ്ജൻ സാഹുവിനെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചു.. ഇതിൽ ഗൂഢാലോചനയുണ്ടെന്നും വിദ്യാർത്ഥിക്ക് നീതി നിഷേധിച്ചൊന്നും കുടുംബവും ആരോപിച്ചു.. വിദ്യാർഥിയുടെ മരണത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് പ്രതിഷേധം ശക്തമാക്കുകയാണ് പ്രതിപക്ഷം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

