തലസ്ഥാനത്തിന്റെ വികസനത്തിനായി 33.19 കോടി അനുവദിച്ച് പൊതുമരാമത്തുവകുപ്പ്

തിരുവനന്തപുരത്ത് പൊതുമരാമത്ത് വകുപ്പിനു കീഴിൽ ആറ് റോഡുകൾ, രണ്ട് പാലങ്ങൾ, 8 കെട്ടിടങ്ങൾ എന്നിവയ്ക്കായി 33.19 കോടി രൂപയുടെ ഭരണാനുമതി നൽകി. നേമം നിയോജകമണ്ഡലത്തിലെ തിരുമല- തൃക്കണ്ണാപുരം റോഡ് (3.8 കോടി), പാപ്പനംകോട് വിശ്വംഭരൻ റോഡ് ഒന്നാംഘട്ടം (3 കോടി), കാട്ടാക്കട മണ്ഡലത്തിലെ കാട്ടാക്കട ജംഗ്ഷൻ വികസനവും പൂച്ചെടിവിള- പെരുംകുളത്തൂർ റിംഗ് റോഡ് രണ്ടാംഘട്ടവും (2.76 കോടി), ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലെ ആർപ്പൂക്കര- അമ്മഞ്ചേരി റോഡിൽ ഗവ. മെഡിക്കൽ കോളജിനു മുൻവശത്ത് അടിപ്പാത (1.3 കോടി), കളമശ്ശേരി നിയോജകമണ്ഡലത്തിലെ കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് 10, 12 വാർഡുകളിൽ ഓട (50 ലക്ഷം), ആലങ്ങാട് പഞ്ചായത്തിലെ മില്ലുപടി- അമ്പലനട റോഡ് (28 ലക്ഷം) എന്നിവയാണ് ഭരണാനുമതി നൽകിയ റോഡുകൾ.

Also Read: സംസ്ഥാനങ്ങളെ അവഗണിച്ചും ധൂർത്ത്; വക്കീൽ ഫീസായി കേന്ദ്രം ചെലവാക്കിയത് 267 കോടി

കുന്നമംഗലം നിയോജകമണ്ഡലത്തിലെ മാമ്പുഴ പാലം പുനർനിർമാണത്തിന് 1 കോടിയുടേയും അടൂർ കെഎസ്ആർടിസി ജംഗ്ഷനിൽ കാൽനട മേൽപ്പാലം നിർമിക്കാൻ 3.55 കോടിയുടേയും ഭരണമാനുമതിയാണ് നൽകിയത്. ചങ്ങനാശ്ശേരി പോലീസ് സ്‌റ്റേഷൻ (3.5 കോടി), തൃപ്പൂണിത്തുറ മിനി സിവിൽ സ്റ്റേഷൻ അറ്റകുറ്റപ്പണി ( 50 ലക്ഷം), പട്ടാമ്പി ഫയർ ആൻഡ് റെസ്‌ക്യു സ്റ്റേഷൻ (3 കോടി), പല്ലാവൂർ ഗവ. എൽ.പി. സ്‌കൂൾ മന്ദിരം ( 1 കോടി), പെരുവള്ളൂർ കമ്യൂണിറ്റി ഹെൽത്ത് സെന്റർ (2 കോടി) മഞ്ചേരി പാണ്ടിക്കാട് റെസ്റ്റ് ഹൗസ് ( 5 കോടി), പരിയാരം കുടുംബാരോഗ്യ കേന്ദ്രം ( 1 കോടി), കോലഞ്ചേരി കുടുംബാരോഗ്യകേന്ദ്രം ( 1 കോടി) എന്നിങ്ങനെയാണ് കെട്ടിടനിർമാണത്തിനുള്ള ഭരണാനുമതി.

Also Read: “സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്തവരാണ് ഇന്നത്തെ ഭരണാധികാരികൾ, ഇത് ഭാവിതലമുറയെ അറിയിക്കാതിരിക്കാനാണ് അവർ ചരിത്രം മാറ്റിയെഴുതുന്നത്”: മുഖ്യമന്ത്രി

ഭരണാനുമതി നൽകിയ പ്രവൃത്തികൾ സമയബന്ധിതമായി ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് ചീഫ് എൻജിനീയർമാർക്ക് നിർദേശം നൽകിയതായി മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here