
മുല്ലൻപൂരിലെ മഹാരാജാ യാദവീന്ദ്ര സിംഗ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് പഞ്ചാബ് കിങ്സിനെ 6 വിക്കറ്റിന് പരാജയപ്പെടുത്തി.ടോസ് നേടി ആദ്യം ബൗളിംഗ് തിരഞ്ഞെടുത്ത രാജസ്ഥാന് എതിരെ പഞ്ചാബ് 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 222 റൺസ് നേടി.
പ്രിയാൻഷ് ആര്യ 11 പന്തിൽ 29 റൺസ് നേടി തകർപ്പൻ തുടക്കം നൽകിയപ്പോൾ വിക്കറ്റ് കീപ്പർ പ്രഭ്സിമ്രൻ സിംഗ് 59 റൺസും മാർക്കസ് സ്റ്റോയിനിസ് 22 പന്തിൽ 62 റൺസും നേടി ടീമിന്റെ സ്കോർ 220 കടത്തി.രാജസ്ഥാനിന് വേണ്ടി യാഷ് രാജ് പുന്ജ 2 വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ജൊഫ്ര ആർച്ചറും നന്ദ്രെ ബർഗറും ഓരോ വിക്കറ്റ് വീതം നേടി.
223 റൺസിന്റെ വലിയ വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ റോയൽസ് 19.2 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. യശസ്വി ജയ്സ്വാൾ 27 പന്തിൽ 51 റൺസും വൈഭവ് സൂര്യവംശി 16 പന്തിൽ 43 റൺസും നേടി ശക്തമായ തുടക്കം നൽകി. തുടർന്ന് ഡോണവൻ ഫെറെയ്റ 26 പന്തിൽ 52 റൺസും ശുഭം ദുബെ 12 പന്തിൽ 31 റൺസുമായി ടീമിനെ വിജയത്തിലേക്ക് നയിച്ചു. പഞ്ചാബിന് വേണ്ടി യൂസവേന്ദ്ര ചാഹൽ 3 വിക്കറ്റുകൾ നേടി മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ടീമിനെ രക്ഷിക്കാൻ മതിയായില്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

