മുൻപെങ്ങുമില്ലാത്ത വിധത്തിൽ കേരളത്തെ വികസനത്തിലേക്ക് കൈ പിടിച്ചുയർത്തിയതാണോ പിണറായി വിജയൻ ചെയ്ത്‌ തെറ്റ്‌? വീണാ വിജയനെ വേട്ടയാടുന്നവരോട് പി വി അൻവർ

മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെ ആസൂത്രിതമായി വേട്ടയാടുന്നവരെ രൂക്ഷമായി വിമർശിച്ച് പി വി അൻവർ എം എൽ എ. വീണയെ വേട്ടയാടുന്നതിന് പിറകിൽ കൃത്യമായ രാഷ്ട്രീയമുണ്ടെന്ന് പി വി അൻവർ പറഞ്ഞു. കോൺഗ്രസിനും, സംഘപരിവാറിനും വേണ്ടി പണിയെടുക്കുന്ന ഒരു വലിയ വിഭാഗം മാധ്യമപ്രവർത്തകർ ഇവിടെയുണ്ടെന്നും അവരുടെ ലക്ഷ്യം ഇടതുപക്ഷത്തിന്റെ പതനമാണെന്നും ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ അൻവർ എം എൽ എ വ്യക്തമാക്കി.

ALSO READ: ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീ പിടിച്ചു, ഫയർ ഫോഴ്സ് എത്തി

‘പിണറായി വിജയൻ എന്ന മനുഷ്യൻ കേരളത്തോട്‌ എന്ത്‌ തെറ്റ്‌ ചെയ്തു? മുൻപെങ്ങുമില്ലാത്ത വിധത്തിൽ ഈ സംസ്ഥാനത്തെ വികസന മുന്നേറ്റത്തിലേക്ക്‌ കൈ പിടിച്ചുയർത്തിയതാണോ പിണറായി വിജയൻ ചെയ്ത്‌ തെറ്റ്‌?ഒരിക്കലും നടക്കില്ലെന്ന് കരുതിയ ഗെയിൽ പൈപ്പ്‌ ലൈൻ, ദേശീയപാതാ വികസനം,കൊച്ചി-ഇടമൺ പവർ ഗ്രിഡ്‌ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത വികസന പ്രവർത്തനങ്ങൾ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഈ സംസ്ഥാനത്ത്‌ നടപ്പിലാക്കപ്പെട്ടിട്ടുണ്ട്‌.രണ്ട്‌ പ്രളയം,കോവിഡ്‌ എന്നീ മഹാമാരികൾ നമ്മൾ നേരിട്ടത്‌ പിണറായി വിജയന്റെ നേതൃത്വത്തിലാണ്.ജനങ്ങൾ പിണറായി വിജയൻ എന്ന നേതാവിന് നൽകിയ അംഗീകാരമായിരുന്നു ചരിത്രപരമായ തുടർഭരണം.ആ പിണറായി വിജയനെ വേട്ടയാടി,ചോര കുടിക്കാമെന്ന് ഒരാളും കരുതണ്ട’, പി വി അൻവർ കുറിച്ചു.

ALSO READ: ‘പ്രസവ ശേഷമുള്ള വിഷാദത്തിന് ഇനി മരുന്നുണ്ട്’, ചരിത്രം കുറിക്കാൻ അമേരിക്ക

പി വി അൻവർ എം എൽ എയുടെ ഫേസ്ബുക് കുറിപ്പിന്റെ പൂർണ്ണരൂപം

വീണാ ജോർജ്ജ്‌ വേട്ടയാടപ്പെടുന്നുണ്ട്‌..
വീണാ വിജയൻ വേട്ടയാടപ്പെടുന്നുണ്ട്‌..

ഇതിന്റെയൊക്കെ പിന്നിൽ കൃത്യമായ രാഷ്ട്രീയമുണ്ട്‌.കോൺഗ്രസിനും,സംഘപരിവാറിനും വേണ്ടി പണിയെടുക്കുന്ന ഒരു വലിയ വിഭാഗം മാധ്യമപ്രവർത്തകർ ഇവിടെയുണ്ട്‌.അവരുടെ ലക്ഷ്യം ഇടതുപക്ഷത്തിന്റെ പതനമാണ്. എങ്കിലേ കോൺഗ്രസിന് ഉയർന്ന് വരാനും,അത്‌ വഴി കോൺഗ്രസിനെ അപ്പാടെ സംഘപരിവാറിന് വിലയ്ക്കെടുക്കാനുമാകൂ. പിണറായി വിജയൻ എന്ന മനുഷ്യൻ കേരളത്തോട്‌ എന്ത്‌ തെറ്റ്‌ ചെയ്തു? മുൻപെങ്ങുമില്ലാത്ത വിധത്തിൽ ഈ സംസ്ഥാനത്തെ വികസന മുന്നേറ്റത്തിലേക്ക്‌ കൈ പിടിച്ചുയർത്തിയതാണോ പിണറായി വിജയൻ ചെയ്ത്‌ തെറ്റ്‌? ഒരിക്കലും നടക്കില്ലെന്ന് കരുതിയ ഗെയിൽ പൈപ്പ്‌ ലൈൻ, ദേശീയപാതാ വികസനം, കൊച്ചി-ഇടമൺ പവർ ഗ്രിഡ്‌ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത വികസന പ്രവർത്തനങ്ങൾ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഈ സംസ്ഥാനത്ത്‌ നടപ്പിലാക്കപ്പെട്ടിട്ടുണ്ട്‌.

ALSO READ: പുതുപ്പള്ളി വികസനകാര്യത്തിൽ പിന്നോക്കം നിൽക്കുന്ന മണ്ഡലം: മന്ത്രി വി എൻ വാസവൻ

രണ്ട്‌ പ്രളയം,കോവിഡ്‌ എന്നീ മഹാമാരികൾ നമ്മൾ നേരിട്ടത്‌ പിണറായി വിജയന്റെ നേതൃത്വത്തിലാണ്. ജനങ്ങൾ പിണറായി വിജയൻ എന്ന നേതാവിന് നൽകിയ അംഗീകാരമായിരുന്നു ചരിത്രപരമായ തുടർഭരണം. ആ പിണറായി വിജയനെ വേട്ടയാടി,ചോര കുടിക്കാമെന്ന് ഒരാളും കരുതണ്ട. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മന്ത്രിയായതിന്റെ പേരിലാണ് വീണാ ജോർജ്ജ്‌ വേട്ടയാടപ്പെടുന്നതെങ്കിൽ,മുഖ്യമന്ത്രിയുടെ മകളായതിന്റെ പേരിലാണ് വീണാ വിജയൻ വേട്ടയാടപ്പെടുന്നത്‌.സ്ത്രീകളാണെന്ന പരിഗണന വേട്ടക്കാർ ഇവർക്ക്‌ രണ്ടാൾക്കും നൽകിയിട്ടില്ല.
കാലങ്ങളായി മുഖ്യമന്ത്രിയുടെ കുടുംബം ഈ കോക്കസിന്റെ ഫോക്കസിലുണ്ട്‌.
വ്യക്തിജീവിതത്തിൽ പോലും ഇവർ കടന്നുകയറിയിട്ടുണ്ട്‌.മുഹമ്മദ്‌ റിയാസുമായുള്ള വിവാഹത്തെ പോലും ഇവർ മറ്റൊരുതരത്തിൽ ചിത്രീകരിച്ച്‌ പ്രചരിപ്പിച്ചിട്ടുണ്ട്‌.”മരുമകൻ” എന്ന ചാപ്പകുത്തി റിയാസിനെ രാഷ്ട്രീയമായി അക്രമിച്ചിട്ടുണ്ട്‌.കേന്ദ്ര ഏജൻസികൾ ഉൾപ്പെടെ ഈ ലൈൻ സ്വീകരിച്ച്‌ മുഖ്യമന്ത്രിയുടെ കുടുംബത്തെ അക്രമിക്കാൻ ശ്രമിച്ചിട്ടുണ്ട്‌.

ALSO READ: ക‍ഴിയുന്നത് സി ക്ലാസ് ജയിലില്‍, ഈച്ചയും പ്രാണികളും കാരണം ദുരിതം: ഇമ്രാൻ ഖാൻ

ശരിക്കും ഈ ഒരു വിഭാഗം മാധ്യമപ്രവർത്തകർക്ക്‌ എന്താണ് പ്രശ്നം? മുഖ്യമന്ത്രിയുടെയോ,മറ്റേതെങ്കിലും മന്ത്രിമാരുടെയോ,നേതാക്കളുടെയോ മക്കൾക്ക്‌ ഈ നാട്ടിൽ ബിസിനസ്‌ നടത്താൻ അവകാശമില്ലേ?അവർക്ക്‌ മറ്റു കമ്പനികളെ തങ്ങളുടെ ക്ലയന്റ്സായി മാറ്റാനുള്ള അവകാശമില്ലേ?സ്വന്തം കാലിൽ നിൽക്കാൻ ശ്രമിക്കാതെ,നാളെ ഇവരൊക്കെ തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ പോയി ഭിക്ഷ യാജിക്കണോ? വീണാ വിജയന്റെ എക്സാലോജിക്ക്‌ സൊല്യൂഷൻസ്‌ എന്ന സ്ഥാപനം സോഫ്റ്റ്‌വെയർ-സപ്പോർട്ടിംഗ്‌,കൺസൾട്ടൻസി സേവനങ്ങൾ നൽകുന്ന സ്ഥാപനമാണ്.ടി.സി.എസും,ഇൻഫോസിസും മുതൽ കേരളത്തിൽ നിന്നുള്ള സ്റ്റാർട്ട്‌ അപ്പ്‌ കമ്പനികൾ വരെ ഇതേ ബിസിനസ്സ്‌ ചെയ്യുന്നുണ്ട്‌.ഏതെങ്കിലും കമ്പനികളുമായി ബിസിനസ്‌ കരാറിലേർപ്പെട്ടാൽ,അവർക്ക്‌ സോഫ്റ്റ്‌വെയർ സേവനം മാത്രമല്ല,അതുമായി ബന്ധപ്പെട്ടുള്ള മറ്റ്‌ സേവനങ്ങളും ഇത്തരം കമ്പനികൾക്ക്‌ നൽകേണ്ടി വരുന്നത്‌ സ്വാഭാവികമാണ്.

ALSO READ: മുഖ്യമന്ത്രിയുടെ ഓഫീസിന് ബോംബ് വെയ്ക്കുമെന്ന് ഭീഷണി ; പ്രതി അറസ്റ്റിൽ

ഇത്തരത്തിൽ നൽകുന്ന സേവനം Annual Technical Support (ATS)ഒരു കരാറിന്റെ അടിസ്ഥാനത്തിലാവും. എല്ലാ വലിയ സ്ഥാപനങ്ങളും ഇത്തരത്തിൽ കരാർ നൽകാറുണ്ട്‌.ചിലപ്പോൾ സർവ്വീസ്‌ ആവശ്യമായെന്നും,ചിലപ്പോൾ ആവശ്യമുണ്ടായില്ലെന്നും വരും.ഇതൊക്കെ ഈ ബിസിനസ്‌ രംഗത്ത്‌ സാധാരണമാണ്. അതേ ഇവിടെയും നടന്നിട്ടുള്ളൂ. ഈ ആരോപണം മുൻപും ഉയർന്ന് വന്നിരുന്നു.എന്നാൽ ഇത്‌ ഇത്തവണ ഉയർത്തിയത്‌ ചില പ്രത്യേക രാഷ്ട്രീയലക്ഷ്യങ്ങളുടെ ഭാഗമായാണ്.പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പാണ് ലക്ഷ്യം.അടിസ്ഥാനരഹിതമായ ഈ വിവാദമുയർത്തി കൊണ്ട്‌ വന്ന മനോരമ കുടുംബവും നിരവധി ബിസിനസ്സുകൾ നടത്തുന്നുണ്ടെന്ന് മറക്കേണ്ട. എം.ആർ.എഫ്‌ അടുത്തിടെ പിഴയടച്ചത്‌ കോടികളാണ്.ഇത്തരത്തിൽ കുഴിക്കാനും തോണ്ടാനും ഇറങ്ങിയാൽ പലതും വലിച്ച്‌ വെളിയിലിടാനുണ്ടാകും.അത്‌ ഏത്‌ ചാനലിലേതായാലും,ഒരു റിപ്പോർട്ടറും മറക്കണ്ട.പിന്നെ “ഞങ്ങളെ ഓഡിറ്റ്‌ ചെയ്യുന്നേ” എന്നും പറഞ്ഞ്‌ ഒരുത്തനും കരഞ്ഞോണ്ട്‌ വന്നേക്കരുത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News