അമ്മയും അച്ഛനും അവൾക്കു നൽകിയ അന്ത്യചുംബനം ആരുടെയും കരളലിയിച്ചു: മന്ത്രി ആർ ബിന്ദു

ഡോ. വന്ദന ദാസിന് അമ്മയും അച്ഛനും നൽകിയ യാത്രാമൊഴിയും അന്ത്യചുംബനവും ആരുടെയും കരളലിയിക്കുന്നതായിരുന്നുവെന്ന് മന്ത്രി ആർ ബിന്ദു. ഡോ. വന്ദന ദാസിന്റെ കൊലയ്ക്ക് ശേഷം ഇനിയിങ്ങനെയൊരു ദുരന്തം കേരളത്തിൽ ആവർത്തിക്കില്ലെന്നുറപ്പാക്കാനുള്ള നിശ്ചയിച്ചുറപ്പിച്ച പ്രവർത്തനങ്ങളിലാണ് സംസ്ഥാന സർക്കാറിനു വേണ്ടി ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്നത്.

അവരുടെ വാക്കുകളെ സന്ദർഭത്തിൽനിന്നും അടർത്തിമാറ്റി അവരെയും അതുവഴി സംസ്ഥാന സർക്കാരിനെയാകെയും അപകീർത്തിപ്പെടുത്താനുള്ള ദുഷിച്ച ഒരു ശ്രമം ഡോ. വന്ദനയുടെ ദാരുണാന്ത്യത്തിന്റെ മറവിൽ ചിലർ നടത്തിയിട്ടുണ്ട്. മണിക്കൂറുകളുടെ ആയുസ്സു പോലുമില്ലാതെ ആ ദുരാരോപണക്കാർക്ക് വായടക്കേണ്ടി വന്നുവെന്നും മന്ത്രി കുറിച്ചു. വന്ദനയുടെ ദേഹത്ത് നിഷ്ഠൂരമായി പതിഞ്ഞ മാരകായുധമുണ്ടാക്കിയ വേദന വിവാദകുതുകികളുടെ മനസ്സുകളുടെ ഏഴയലത്തുപോലും വന്നിട്ടുണ്ടാവില്ലെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. എന്നാലത് കേരളീയരുടെയാകെ നെഞ്ചിൽ എന്നുമെന്നും നീറി നിൽക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് കുറിപ്പ്

നെഞ്ചിൽ ചോര പൊടിയുന്ന വേദനയോടെ ഡോ. വന്ദന ദാസിന് കേരളം വിട ചൊല്ലിയിരിക്കുന്നു. ആരുടെയും കരളലിയിക്കുന്നതായി അമ്മയും അച്ഛനും അവൾക്കു നൽകിയ യാത്രാമൊഴിയും അന്ത്യചുംബനവും.
സ്വജീവൻ അപകടത്തിലാക്കിയും ആതുരസേവനം നടത്തുന്ന ഡോക്‌ടർമാരും ആരോഗ്യപ്രവർത്തകരും ചേർന്നാണ് കേരളത്തെ ലോകത്തിനുമുന്നിൽ തിളങ്ങുന്ന മാതൃകയായി മാറ്റിയിട്ടുള്ളത്. സമീപകാലത്ത് കേരളത്തെയാകെ ഉലച്ച പകർച്ചവ്യാധികളുടെ ഘട്ടത്തിലും മറ്റു പ്രകൃതിദുരന്തവേളയിലും ആ മാതൃകാപരമായ പ്രവർത്തനങ്ങളാണ് കേരളത്തെ രക്ഷിച്ചെടുത്തത്.

അവർക്കുണ്ടായ വേദനയും ആധിയും ഏറ്റവും ആഴത്തിൽ ഉൾക്കൊണ്ടു മനസ്സിലാവുന്നവരാണ് കേരളം ഭരിക്കുന്നത്. മുൻപറഞ്ഞ സേവനപ്രവർത്തനങ്ങളെയാകെ ഏകോപിപ്പിച്ച് പ്രവർത്തിച്ചതിന്റെ അനുഭവം നിപ്പയുടെയും കോവിഡിന്റേയും വെള്ളപ്പൊക്കത്തിന്റെയുമൊക്കെ നാളുകളിൽ ഉള്ളവരെന്ന നിലക്കുതന്നെയാണ് ആരോഗ്യപ്രവർത്തകരുടെ സേവനത്തിന്റെ ഉദാത്തമൂല്യം ഏറ്റവുമധികം മനസ്സിലാക്കുന്നവരാണ് കേരളം ഭരിക്കുന്ന സർക്കാരും മുന്നണിയുമെന്ന് കരളുറപ്പോടെ പറയുന്നത്.

കേരളം അംഗീകരിച്ച ഉത്തരവാദിത്തത്തുടർച്ചയിൽ ആതുരസേവനരംഗത്തെ ഏകോപിപ്പിക്കുന്ന പ്രവർത്തനം മികവോടെ നയിക്കുന്ന മന്ത്രിയാണ് ശ്രീമതി വീണ ജോർജ്. കേരളത്തെ നടുക്കി നടന്ന, നമ്മുടെയാകെ പ്രിയങ്കരിയായ ഡോ. വന്ദന ദാസിന്റെ കൊലയ്ക്ക് ശേഷം ഇനിയിങ്ങനെയൊരു ദുരന്തം കേരളത്തിൽ ആവർത്തിക്കില്ലെന്നുറപ്പാക്കാനുള്ള നിശ്ചയിച്ചുറപ്പിച്ച പ്രവർത്തനങ്ങളിലാണ് സംസ്ഥാന സർക്കാറിനു വേണ്ടി ആരോഗ്യമന്ത്രി ശ്രീമതി വീണ ജോർജിന്റെ നേതൃത്വത്തിൽ നടക്കുന്നത്. അവരുടെ വാക്കുകളെ സന്ദർഭത്തിൽനിന്നും അടർത്തിമാറ്റി അവരെയും അതുവഴി സംസ്ഥാന സർക്കാരിനെയാകെയും അപകീർത്തിപ്പെടുത്താനുള്ള ദുഷിച്ച ഒരു ശ്രമം ഡോ. വന്ദനയുടെ ദാരുണാന്ത്യത്തിന്റെ മറവിൽ ചിലർ നടത്തിയിട്ടുണ്ട്. മണിക്കൂറുകളുടെ ആയുസ്സു പോലുമില്ലാതെ ആ ദുരാരോപണക്കാർക്ക് വായടക്കേണ്ടി വന്നിട്ടുമുണ്ട്.

കണ്ണീരിൽപ്പോലും കക്ഷിരാഷ്ട്രീയ നേട്ടം ചികയുന്നവർക്ക് എന്ത്‌ മനുഷ്യവേദന!
വന്ദനയുടെ ദേഹത്തു നിഷ്ഠൂരമായി പതിഞ്ഞ മാരകായുധമുണ്ടാക്കിയ വേദന വിവാദകുതുകികളുടെ മനസ്സുകളുടെ ഏഴയലത്തുപോലും വന്നിട്ടുണ്ടാവില്ല. പ്രിയ മകളേ, എന്നാലത് കേരളീയരുടെയാകെ നെഞ്ചിൽ എന്നുമെന്നും നീറി നിൽക്കും.
അന്ത്യയാത്ര, മോളേ.
#vandanadas
#kottarakkaramurder

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News